Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം നഗരത്തെ...

മലപ്പുറം നഗരത്തെ പൂര്‍ണമായും ആധുനികവത്കരിക്കുക പ്രധാന ലക്ഷ്യം -നഗരസഭാധ്യക്ഷൻ

text_fields
bookmark_border
മലപ്പുറം നഗരത്തെ പൂര്‍ണമായും ആധുനികവത്കരിക്കുക പ്രധാന ലക്ഷ്യം -നഗരസഭാധ്യക്ഷൻ
cancel
camera_alt

മലപ്പുറം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദ ഡ്രീംസ്’ പരിപാടിയിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി സംസാരിക്കുന്നു

മലപ്പുറം: നഗരത്തെ പൂര്‍ണമായും ആധുനികവത്കരിക്കുക എന്ന പ്രധാന ലക്ഷ്യമാണ് പുതിയ ഭരണസമിതിക്ക് മുന്നിലുള്ളതെന്നും ജില്ല ആസ്ഥാനത്തെ അടിമുടി മാറ്റാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും നഗരസഭാധ്യക്ഷൻ മുജീബ് കാടേരി.

നഗര വികസനത്തിന് പുതിയ മാതൃകകള്‍ തേടും. ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച വിദഗ്ധരെ ഉള്‍പ്പെടത്തി രണ്ടാഴ്ചക്കകംതന്നെ സമിതി രൂപവത്കരിക്കുമെന്നും ഇവരെ ഒരുമിച്ചിരുത്തി പദ്ധതികൾ ആവിഷ്കരിക്കുമെന്നും മലപ്പുറം പ്രസ് ക്ലബിെൻറ 'മീറ്റ് ദ ഡ്രീംസ്' പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ ഉടമസസ്ഥതയിലുള്ള ആറ് കെട്ടിടങ്ങള്‍ ആധുനികവത്കരിക്കും. കഴിഞ്ഞ ഭരണസമിതി ആരംഭിച്ച കോട്ടപ്പടി മാര്‍ക്കറ്റ് സമുച്ചയ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ആദ്യ ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ഒരുവര്‍ഷത്തികം തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൂറിസം രംഗത്തും പദ്ധതികള്‍ ആവിഷ്‌കരിക്കും. മലപ്പുറത്തിെൻറ പൈതൃകങ്ങള്‍ ഉള്‍പ്പെടുത്തി ഹെറിറ്റേജ് വാക്കിങ്ങിന് സംവിധാനമൊരുക്കും. നഗരം സൗന്ദര്യവത്കരിക്കും. മലപ്പുറത്തെ സംസ്ഥാനത്തെ ഏറ്റവും നല്ല ഉദ്യാന നഗരമക്കാന്‍ ശ്രമിക്കും. സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പുറമെ മറ്റു സഹായങ്ങളും ലഭ്യമാക്കും. മലപ്പുറത്തിനൊപ്പം സമീപ പ്രദേശങ്ങളുടെ വികസനത്തിനുവേണ്ട നടപടികള്‍ കൈക്കൊള്ളും.

നഗരസഭ ഓഫിസിനെ പൂര്‍ണമായും ഐ.ടി വത്കരിക്കും. ഇതിനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ, ആരോഗ്യമേഖലയിലും സര്‍ക്കാര്‍ പദ്ധതികള്‍ കൂടാതെ നഗരസഭ സ്വന്തമായി പദ്ധതികള്‍ നടപ്പാക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടക്കുന്നതും പരിഗണനയിലുണ്ട്.

മാലിന്യ നിര്‍മാര്‍ജന ശുചിത്വ മിഷനുമായി ചേര്‍ന്ന് പദ്ധതികള്‍ കാര്യക്ഷമമാക്കും. ജനങ്ങളുടെ പൂര്‍ണ പിന്തുണയാണ് വികസനത്തിന് വേണ്ടതെന്നും മുജീബ് ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram municipalitymujeeb kaderi
News Summary - main objective is to fully modernize Malappuram - Municipal chairman
Next Story