Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_right...

വഴിയാത്രക്കാർക്ക് നോമ്പുതുറയൊരുക്കി എടരിക്കോട് ജുമ മസ്ജിദ്

text_fields
bookmark_border
iftar
cancel

കോട്ടക്കൽ: വർഷങ്ങളായി ദീർഘദൂരയാത്രക്കാർക്ക് നോമ്പുതുറയൊരുക്കുന്ന എടരിക്കോട് ജുമ മസ്ജിദ് കമ്മിറ്റി മാതൃകയാണ്. യാത്രക്കാരടക്കം അഞ്ഞൂറോളം പേരാണ് ദിവസവും മസ്ജിദ് മുറ്റത്ത് ഒരുക്കുന്ന നോമ്പുതുറയിൽ പങ്കാളികളാകുന്നത്.

ദേശീയപാത കടന്നു പോകുന്ന എടരിക്കോടിന് സമീപമാണ് ജുമ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി ആയിരങ്ങൾ കടന്നുപോകുന്ന പാതയിൽ വിശ്വാസികൾക്ക് നോമ്പുതുറക്കാനുള്ള സൗകര്യമില്ലാത്തത് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് പഴവർഗങ്ങളും പാനീയങ്ങളുമായി ചെറിയ തോതിൽ നോമ്പുതുറ ആരംഭിച്ചത്. വർഷങ്ങൾക്കിപ്പുറം മസ്ജിദ് പുതിക്കിപ്പണിതതോടെ കൂടുതൽ വിപുലമാക്കുകയായിരുന്നു കമ്മറ്റി. മസ്ജദ് കവാടത്തോട് ചേർന്ന് വഴിയാത്രക്കാർക്കായി നോമ്പ് തുറക്കുള്ള സൗകര്യം ഉണ്ടെന്നുള്ള സൂചനയുള്ളതിനാൽ നിരവധി പേരാണ് ദിവസവും പള്ളിയിലേക്ക് നോമ്പ് തുറക്കാനായി എത്തുന്നത്. മസ്ജിദിന്‍റെ പിറക് വശത്ത് വിശാലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്കൊപ്പം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും പങ്കാളികളാകാറുണ്ട്.

ദിവസവും അഞ്ഞൂറോളം പേരാണ് നോമ്പുതുറയിൽ പങ്കെടുക്കാറുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞൂ. പള്ളി ഇമാം സൈനുൽ ആബിദിൻ, ബുഷ്റു തങ്ങൾ, പന്തക്കൻ ഹംസ ഹാജി, ബീരാൻ കുട്ടി ഹാജി, കാദർ ഹാജി, പന്തക്കൻ ചേക്കുട്ടി, ഹുസൈൻ തങ്ങൾ, ജാബിർ ജസീം, ഹർഷാദ്, അബ്ബാസ്, ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് നോമ്പുതുറ ഒരുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PilgrimsIftar gatheringEtarikode Juma Masjid
News Summary - Etarikode Juma Masjid as a fasting place for pilgrims
Next Story