കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റ് തുറക്കണമെന്ന് സര്‍വകക്ഷിയോഗം
text_fieldsകൊണ്ടോട്ടി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കൊണ്ടോട്ടി മല്‍സ്യമൊത്തവിതരണ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം.
അതേസമയം ഹൈകോടതി ഉത്തരവ് അനുസരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ച മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. മാര്‍ക്കറ്റിലെ സ്ഥലം സംബന്ധിച്ച് നിലവിലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട വ്യാപാരികള്‍ക്ക് നോട്ടീസ് നൽകും.
ഹൈകോടതി വിധി പാലിച്ച് മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറ മാനദണ്ഡങ്ങള്‍ പാലിച്ച് മാലിന്യ സംസ്കരണ സംവിധാനം ഉറപ്പുവരുത്തി അംഗീകാരണം വാങ്ങണം.
മാര്‍ക്കറ്റിലെ സംസ്കരണ കേന്ദ്രം നിലനില്‍ക്കുന്ന സ്ഥലം സംബന്ധിച്ച് വ്യാപാരികള്‍ നേരത്തെ കോടതിയില്‍ കേസ് നല്‍കിയിരുന്നു.
ഈ കേസ് പിന്‍വലിച്ചാല്‍ നഗരസഭയുടെ ഉടമസ്ഥതയില്‍ മാര്‍ക്കറ്റില്‍ മാലിന്യസംസ്കരണകേന്ദ്രമുണ്ടെന്ന് ഹൈകോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കാനാകും. മൂന്ന് വ്യാപാരികളാണ് ഭൂമി സംബന്ധിച്ച് നഗരസഭക്കെതിരെ കേസ് നല്‍കിയത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കും.
22നകം തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ടായിരിക്കും നോട്ടീസ് നല്‍കുക. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി. ഷീബ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ ആയിഷാബി, വികസന സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് റാഫി, ചുക്കാന്‍ ബിച്ചു, കൗണ്‍സിലര്‍മാരായ പി. അബ്ദുറഹ്മാന്, യു.കെ. മമ്മദിശ, അഡ്വ. കെ.കെ. സമദ്, ഇ.എം. റഷീദ്, പി. മുസ്തഫ, വി. അബ്ദുല്‍ഹക്കീം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. ഉമ്മര്‍ ബാവ, ചന്ദ്രന്, ദാവൂദ്, നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.