തട്ടിക്കൊണ്ടുപോയി കവർച്ച: ഒരാൾകൂടി അറസ്റ്റിൽ
text_fieldsപരപ്പനങ്ങാടി: വിഷു ദിനത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് കാറും മൊബൈൽ ഫോണും തട്ടിയ സംഘത്തിലെ കൂട്ടു പ്രതിയെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. വള്ളിക്കുന്ന് അരിയല്ലുർ പരപ്പാൽ ബീച്ചിലെ കെ.പി. സുൽഫിക്കറാണ് (24) പിടിയിലായത്.
ഒട്ടുംപുറം സ്വദേശി ഷമീറിനെയാണ് (30) ചെട്ടിപ്പടി റെയിൽവേ ഗേറ്റിനടുത്ത് വെച്ച് ഒരു സംഘം യുവാക്കൾ ആക്രമിച്ച് കാറ് തട്ടിയെടുത്തത്. വള്ളിക്കുന്ന് എൻ.സി ഗാർഡന് സമീപം കടലോരത്തെ പറമ്പിൽ കെട്ടിയിട്ട് മർദിച്ച സംഘം പതിനൊന്ന് ലക്ഷം രൂപ വിലയുള്ള കാറും ഒരു ലക്ഷം രൂപ വില വരുന്നു മൊബൈൽ ഫോണും കവർന്നു.
സംഭവമായി ബന്ധപെട്ട് സഫീർ എന്ന യുവാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ സുൽഫിക്കറിനെതിരെ കൊലപാത ശ്രമമുൾപ്പടെ നേരത്തെ മൂന്നു കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ വിനോദും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

