Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന തൊഴിലാളിയിൽനിന്ന് പഴ്സ് വാങ്ങി സെക്ടറൽ മജിസ്ട്രേറ്റ് വെട്ടിലായി

text_fields
bookmark_border
അന്തർ സംസ്ഥാന തൊഴിലാളിയിൽനിന്ന് പഴ്സ് വാങ്ങി സെക്ടറൽ മജിസ്ട്രേറ്റ് വെട്ടിലായി
cancel
camera_alt

അന്തർ സംസ്ഥാന തൊഴിലാളിയിൽനിന്ന്

പഴ്സ് വാങ്ങിയ സെക്ടറൽ മജിസ്ട്രേറ്റിനെയും സംഘത്തെയും നാട്ടുകാർ തടയുന്നു

കരുവാരകുണ്ട്: ജോലിക്കിടെ മാസ്ക്കിടാത്ത അന്തർ സംസ്ഥാന തൊഴിലാളിയിൽനിന്ന് പഴ്സ് വാങ്ങി സെക്ടറൽ മജിസ്ട്രേറ്റ്. തിരികെ ആവശ്യപ്പെട്ട് നാട്ടുകാർ ബഹളം വെച്ചതോടെ പഴ്സ് നൽകി മജിസ്ട്രേറ്റ് തടിയൂരി. കിഴക്കെത്തല ടൗണിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടൗണിൽ നിർമാണ പ്രവൃത്തിയിലേർപ്പെട്ട തൊഴിലാളിയെയാണ് മജിസ്ട്രേറ്റ് പിടിച്ചത്. പിഴ ചുമത്തിയതോടെ പണമില്ലെന്ന് പറഞ്ഞ തൊഴിലാളിയോട് പൊലീസുകാരൻ പഴ്സ് ആവശ്യപ്പെടുകയായിരുന്നു.

ഇതുവാങ്ങി അൽപദൂരം പോയതിന് ശേഷം മടങ്ങി വന്ന് പഴ്സ് തിരികെ ഏൽപിക്കാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ ഇടപെട്ടത്. പഴ്സ് വാങ്ങിയത് ശരിയല്ലെന്ന് പറഞ്ഞ നാട്ടുകാരെയും ഇവർ ചോദ്യം ചെയ്തു. ഇതോടെ ബഹളമായി. തിരിച്ചറിയൽ രേഖ ഉണ്ടോ എന്നറിയാനാണ് പഴ്സ് വാങ്ങിയതെന്ന് പറഞ്ഞെങ്കിലും ജനം വിട്ടില്ല. കൂടുതൽ ബഹളമായതോടെ പഴ്സ് ഒരുതരത്തിൽ തിരികെ പിടിപ്പിച്ച് സംഘം തടിയൂരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sectoral Magistrate
News Summary - Action of the sectoral magistrate in controversy
Next Story