അഗ്നിരക്ഷാസേനയുടെ ജലസേനയും സേവനത്തിനിറങ്ങി
text_fieldsപൊന്നാനി: പൊന്നാനിയിലെ അഗ്നിരക്ഷാസേനയുടെ സേവനം ഇനി വെള്ളത്തിലും ലഭ്യമാകും. ജലരക്ഷാപ്രവർത്തനം നടത്തുന്നതിന് റബർ ഡിങ്കി, ഔട്ട് ബോർഡ് എൻജിൻ എന്നിവ പൊന്നാനി ഫയർഫോഴ്സിന് അനുവദിച്ചു. ആദ്യപരിശീലനം ബിയ്യം കായലിൽ നടന്നു. പലപ്പോഴും പൊന്നാനി മേഖലയിൽ ജല അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ ജില്ലയുടെ മറ്റു സ്റ്റേഷനുകളിൽനിന്ന് എത്തിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. പുതിയ ഉപകരണങ്ങളുടെ വരവോടെ പൊന്നാനിയിലും ജലസുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താനാകും. ജലരക്ഷാപ്രവർത്തനങ്ങൾ എളുപ്പത്തിൽ നടത്താൻ ഇത് അഗ്നിരക്ഷാസേനക്ക് ഉപകരിക്കും.
ജനങ്ങൾക്കൊപ്പം പൊന്നാനിയിലെ അഗ്നിരക്ഷാസേന ഉണ്ടായിരിക്കുമെന്ന് സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാർ പറഞ്ഞു. റബർ ഡിങ്കി, ഔട്ട് ബോർഡ് എൻജിൻ തുടങ്ങിയവയുമായി സേനയുടെ പരിശീലനം പൊന്നാനി ബീയ്യം കായലിൽ നടന്നു. 10 പേർക്ക് യാത്ര ചെയ്യുന്നതിന് ഉതകുന്ന ഡിങ്കിയും ഏറ്റവും പുതിയ 40 എച്ച്.പി ശേഷിയുള്ള ഔട്ട് ബോർഡ് എൻജിനും ആണ് പൊന്നാനിയിലെ അഗ്നിരക്ഷാസേന നിലയത്തിൽ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
കൂടാതെ വെള്ളത്തിനടിയിൽ തിരച്ചിൽ നടത്താൻ സാധിക്കുന്ന ആധുനികരീതിയിലുള്ള സ്ക്യൂബ സെറ്റും ലഭിച്ചിട്ടുണ്ട്. ബിയ്യം കായലിൽ നടന്ന പരിശീലനത്തിന് സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിെൻറ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ കുര്യാക്കോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഗംഗാധരൻ, സനൂപ്, രാജീവ്, ഷഫീഖ്, വിശാഖ്, അജേഷ്, മിഥുൻ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ പരിശീലനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.