Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേണം, മലപ്പുറം...

വേണം, മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക്

text_fields
bookmark_border
വേണം, മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക്
cancel

മലപ്പുറം: കേരളത്തിൽ താലൂക്ക് ആസ്ഥാനമല്ലാത്ത ഏക ജില്ല ഭരണസിരാകേന്ദ്രമാണ് മലപ്പുറം. 11 ജില്ലകളുടെ പേരിൽത്തന്നെ താലൂക്കുകളുണ്ട്. വയനാട്, ഇടുക്കി ജില്ല ഭരണകേന്ദ്രങ്ങൾ ആസ്ഥാനമായുമുണ്ട് താലൂക്കുകൾ. പക്ഷേ, മലപ്പുറം ഉൾപ്പെടുന്നത് മഞ്ചേരി ആസ്ഥാനമായ ഏറനാട്ടാണ്. ജില്ല ആസ്ഥാനത്തോട് ചേർന്ന് ജീവിക്കുന്നവർക്ക് താലൂക്ക് സംബന്ധമായ ആവശ്യങ്ങൾക്ക് പല സ്ഥലങ്ങളിലേക്കായി 10 മുതൽ 20 കിലോമീറ്റർ വരെ യാത്ര ചെയ്യണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മാത്രമല്ല, പ്രായോഗികമായ നിരവധി പ്രശ്നങ്ങൾ മലപ്പുറം ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് അടിവരയിടുന്നു.

ആവശ്യങ്ങൾക്ക് ഓട്ടപ്പാച്ചിൽ

മലപ്പുറം ഉൾപ്പെടുന്ന ഏറനാട് താലൂക്ക് തഹസില്‍ദാറുടെ കാര്യാലയം ജില്ല ആസ്ഥാനത്തു നിന്ന് 12 കിലോ മീറ്റർ അകെലെയാണ്. അടിയന്തര ഘട്ടങ്ങളിൽ വകുപ്പുതല ഏകോപനത്തിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. മലപ്പുറത്തിെൻറ തൊട്ടടുത്ത പഞ്ചായത്തുകളായ കോഡൂരും കൂട്ടിലങ്ങാടിയും പെരിന്തൽമണ്ണ താലൂക്കിലും ഊരകം തിരൂരങ്ങാടിയിലുമാണ്. മലപ്പുറം നഗരസഭയുമായി അതിർത്തി പങ്കിടുന്ന പൊന്മള പഞ്ചായത്ത് തിരൂർ താലൂക്കിലാണെങ്കിൽ തിരൂരങ്ങാടിയുടെ ഭാഗമാണ് ഒതുക്കുങ്ങൽ. ഇവക്കൊപ്പം പെരിന്തൽമണ്ണ താലൂക്കിലെ മങ്കട, കുറുവ, മക്കരപ്പറമ്പ്, ഏറനാട്ടെ പൂക്കോട്ടൂർ, ആനക്കയം, കൊണ്ടോട്ടിയിലെ മൊറയൂർ പഞ്ചായത്തുകളും, തിരൂർ താലൂക്കിൽപ്പെടുന്ന കോട്ടക്കൽ നഗരസഭയും ഉൾപ്പെടുത്തി മലപ്പുറം താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ജനസംഖ്യയും വിസ്തൃതിയും

താലൂക്കുകളുടെ സംസ്ഥാന ശരാശരിയേക്കാൾ (4.34 ലക്ഷം) ജനസംഖ്യ നിർദിഷ്ട മലപ്പുറം താലൂക്കിൽ (5,08,221) 2011 സെന്‍സസ് പ്രകാരം ഉണ്ട്. 2020 ല്‍ ഇത് അഞ്ചര ലക്ഷം പിന്നിട്ടു. സംസ്ഥാന ശരാശരി ജനസാന്ദ്രത 859.11 /ചതുരശ്ര കിലോമീറ്ററും മലപ്പുറം ജില്ലയുടേത് 1158.57/ച.കി.മീറ്ററും ആയിരിക്കെ നിർദിഷ്ട മലപ്പുറം താലൂക്കി‍േൻറത് കണക്കാക്കപ്പെടുന്നത് ഇവ രണ്ടിനേക്കാളും ഉയർന്ന 1530.10/ചതുരശ്ര കിലോമീറ്റർ ആണ്. സംസ്ഥാനത്തെ ശരാശരി താലൂക്ക് വിസ്തീര്‍ണത്തെക്കാൾ (504.71 ച.കി.മീ.) കുറവിൽ തന്നെ നിർദിഷ്ട മലപ്പുറം താലൂക്ക് (332.43 ച.കി.മീ.) ആവശ്യമായ ജനസംഖ്യ മാനദണ്ഡം മറികടക്കുന്നു. അടുത്ത കാലത്ത് കൊണ്ടോട്ടി താലൂക്ക് രൂപവത്കരിക്കുന്നത് വരെ മലപ്പുറവും മഞ്ചേരിയും കൊണ്ടോട്ടിയും അടങ്ങിയ ഏറനാടൻ മേഖലയിലെ വലിയ ഭൂപ്രദേശവും ജനങ്ങളും ഒറ്റ താലൂക്കിന് കീഴിലായിരുന്നു.

ആർക്കും എളുപ്പത്തിലെത്താം

നിർദിഷ്ട മലപ്പുറം താലൂക്കിലെ 16 വില്ലേജുകളിൽ ആറെണ്ണത്തെ ദേശീയപാത 966 ഉം ഏഴ് വില്ലേജുകളെ സംസ്ഥാന പാതകളായ 71, 72 എന്നിവയും ബാക്കി മൂന്നെണ്ണത്തെ പ്രധാന ജില്ല പാതകൾ (എം.ഡി.ആർ) 113, 142 എന്നിവയും മലപ്പുറം നഗരവുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. എന്നാൽ ഈ വില്ലേജുകളെല്ലാം നിലവിലെ താലൂക്ക് ആസ്ഥാനങ്ങളുമായി പരിമിതമായ റോഡുകള്‍ കൊണ്ട് മാത്രമാണ് ബന്ധിപ്പിക്കുന്നത്. ഭൂരിപക്ഷത്തിേൻറയും സഞ്ചാരം മലപ്പുറം വഴിയാണ്. കോട്ടക്കൽ നഗരസഭയിലുള്ളവർക്കും തിരൂരിനേക്കാൾ സാമീപ്യം മലപ്പുറവുമായുണ്ട്. റേഷൻ കാർഡ്, എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ച് തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉയർത്തി പുതിയ താലൂക്കിെൻറ ആവശ്യകത ചൂണ്ടിക്കാട്ടി മലപ്പുറം ഡെവലപ്മെൻറ് ഫോറം പി. ഉബൈദുല്ല എം.എൽ.എക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടുണ്ട്. താലൂക്ക് അടിസ്ഥാനമാക്കി അതിര്‍ത്തികള്‍ രൂപവത്കരിച്ച റീജനൽ ട്രാൻസ്പോർട്ട് പോലെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ സേവനം ലഭിക്കുന്നതിലും മലപ്പുറം താലൂക്കി‍െൻറ അഭാവം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതാണ്. എന്നാൽ, കഴിഞ്ഞ ദിവസം ആർ.ടി.ഒ പരിധി പുനർനിർണയിച്ചതോടെ ഈ പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
Next Story