ഹോട്സ്പോട്ട് മേഖലയില്‍ ആരോഗ്യവകുപ്പ് സംഘം ഇന്നെത്തും
text_fieldsഎടക്കര: എടക്കരയില്‍ ഹോട്സ്പോട്ടായി പ്രഖ്യാപിച്ച മൂന്ന് വാര്‍ഡുകളിലെ തുടര്‍ പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലിന് ആരോഗ്യ വകുപ്പ് ജില്ലതല സംഘം ബുധനാഴ്ചയത്തെും. ജില്ല മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം പത്ത് പേരടങ്ങുന്ന സംഘവും സപ്പോര്‍ട്ടിങ് ടീമുമാണ് എടക്കരയിലത്തെുക. മൂന്ന് ദിവസം ഹോട്സ്പോട്ട് മേഖലയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. സമൂഹവ്യാപനമുണ്ടോയെന്ന് കണ്ടത്തെും. ഹോട്സ്പോട്ടായി പ്രഖ്യാപിച്ച പാലേമാട്, പള്ളിപ്പടി, പായിമ്പാടം വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലും സർവേയും പരിശോധനയും നടത്തും.
എല്ലാ കടകളും സംഘം സന്ദര്‍ശിക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജില്ലതല ആരോഗ്യവകുപ്പ് ടീം പങ്കെടുക്കുന്ന യോഗം ചേരും. ജനപ്രതിനിധികള്‍, കരുനെച്ചി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. എടക്കര പഞ്ചായത്തിലെ ശങ്കരംകുളം സ്വദേശിക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വിദേശത്ത് നിന്നത്തെി വഴിക്കടവ് ബന്ധുവീട്ടില്‍ ക്വാറൻറീനില്‍ കഴിഞ്ഞ ശങ്കരംകുളം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.