Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightഎടപ്പാളിലെ...

എടപ്പാളിലെ പൊട്ടിത്തെറി 'മേക് എ സീനോ'?, സമൂഹ മാധ്യമ ട്രെൻഡിങ്ങിന് നിർമിച്ചതെന്നാണ് സംശയം

text_fields
bookmark_border
edappal
cancel
camera_alt

എടപ്പാൾ ടൗണിലെ റൗണ്ട് എബൗട്ടിൽ ഡോഗ് സ്ക്വാഡും വിരലടയാള

വിദഗ്ധരും പരിശോധിക്കുന്നു

എടപ്പാൾ: ടൗണിലെ റൗണ്ട് എബൗട്ടിൽ സ്ഫോടകവസ്തു കത്തിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പടക്കം വാങ്ങിയതെന്ന് കരുതുന്ന കട പൊലീസ് കണ്ടെത്തി. എടപ്പാൾ-പട്ടാമ്പി റോഡിലെ കടയിൽനിന്ന് പടക്കം വാങ്ങി മടങ്ങുന്ന യുവാക്കളുടെ ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.

ഗുണ്ടുപോലുള്ള പടക്കമാണ് വാങ്ങിയതെന്നാണ് നിഗമനം. മേക് എ സീൻ എന്ന സമൂഹ മാധ്യമം ട്രെൻഡിങ് വിഡിയോ നിർമിക്കാൻ വേണ്ടി യുവാക്കൾ ചെയ്ത പ്രവൃത്തിയാണോ എന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച വൈകീട്ട് 7.15 ഓടെയാണ് മേൽപാലത്തിനടിയിലെ റൗണ്ട് എബൗട്ടിൽനിന്ന് ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഉണ്ടായത്. സ്കൂട്ടറില്‍ എത്തിയ രണ്ട് യുവാക്കളാണ് സ്ഫോടകവസ്തു കത്തിച്ചത്.

സ്ഥലത്തെ സി.സി ടി.വി കാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സ്കൂട്ടറിലെത്തിയ യുവാക്കള്‍ മൂന്ന് മിനിറ്റോളം എടുത്താണ് കത്തിക്കുന്നത്. സ്ഫോടകവസ്തു കത്തിച്ചശേഷം പൊന്നാനി റോഡിലേക്ക് വാഹനം പോകുന്നതും സി.സി ടി.വിയിൽ വ്യക്തമായി. താനൂർ ഡിവൈ.എസ്.പി മൂസ വെള്ളിക്കാടൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ, പെരുമ്പടപ്പ് സി.ഐ വിനോദ്, ചങ്ങരംകുളം എസ്.ഐമാരായ സജീവൻ, രാജേന്ദ്രൻ അടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExplosiveviralEdapall town
News Summary - Explosive burning incident in Edapall town
Next Story