Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightവഞ്ചന കേസില്‍...

വഞ്ചന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 32 വര്‍ഷത്തിനുശേഷം പിടിയില്‍

text_fields
bookmark_border
വഞ്ചന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി   32 വര്‍ഷത്തിനുശേഷം പിടിയില്‍
cancel
camera_alt

ഇഖ്ബാല്‍

എടക്കര: വാഹനം വാങ്ങി പണം നല്‍കാതെ വഞ്ചിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 32 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി മംഗല്‍പാടി ഇഖ്ബാലിനെയാണ് (70) എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 1991ലാണ് കേസിനാസ്പദമായ സംഭവം. എടക്കര സ്വദേശിയായ പരാതിക്കാരനില്‍നിന്ന് വാഹനം വാങ്ങിയശേഷം പണം നല്‍കാമെന്ന് അവധികള്‍ പറഞ്ഞ് ഇഖ്ബാല്‍ വഞ്ചിക്കുകയായിരുന്നു. പരാതിക്കാരന്‍ എടക്കര സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച പരാതി നല്‍കുകയും പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ ഇഖ്ബാല്‍ ഒളിവില്‍ പോയി.

പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ, പരാതിക്കാരന്‍ മരിക്കുകയും ഇഖ്ബാലിനെതിരെ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്ന് എടക്കര ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപ്പളയിലെ വാടകവീട്ടില്‍നിന്ന് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. സീനിയര്‍ സി.പി.ഒമാരായ സി.എ. മുജീബ്, സാബിര്‍ അലി, സി.പി.ഒ സുബീഷ് കാരക്കുന്ന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsedkkara
News Summary - The accused, who was on bail in the fraud case, is in custody after 32 years
Next Story