ക്ഷീര കർഷകർക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.െഎ
text_fieldsപൂക്കോട്ടുംപാടം: മിൽമ പാൽ സംഭരണം നിർത്തിയതോടെ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് കൈത്താങ്ങുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കർഷകരുടെ പാൽ ഏറ്റെടുത്ത് വിപണനം നടത്തിയാണ് പ്രവർത്തകർ കർഷകർക്ക് പിന്തുണ നൽകുന്നത്.
ലോക്ഡൗണായതിനാൽ പാൽ വിൽപനയിൽ കുറവ് നേരിട്ടതിനെ തുടർന്ന് മിൽമ ക്ഷീര സംഘങ്ങളിലൂടെയുള്ള പാൽ സംഭരണം നിർത്തിയിരുന്നു. ഇതോടെ പാൽ വിൽപന നടത്താനാവാതെ നിരവധി ക്ഷീര കർഷകർ പ്രതിസന്ധിയിലായി. തുടർന്നാണ് ചുള്ളിയോട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്മയായ യുവധാര കർഷകരുടെ പാൽ ഏറ്റെടുത്ത് വിപണനം ആരംഭിച്ചത്.
കർഷകരിൽ നിന്ന് പാൽ ഏറ്റെടുക്കുകയും പാൽ ആവശ്യമുള്ളവരെ കണ്ടെത്തി വീടുകളിൽ എത്തിച്ച് വിപണം നടത്തി കിട്ടുന്ന പണം കർഷകർക്ക് നൽകുകയുമാണ് പ്രവർത്തകരുടെ രീതി. ലാഭേച്ഛയില്ലാതെ വിപണനം നടത്തി ലഭിക്കുന്ന മുഴുവൻ പണവും കർഷകർക്ക് തിരിച്ചേൽപിച്ചാണ് യുവധാര പ്രവർത്തകർ മാതൃകയാവുന്നത്.
മിൽമ പാൽ സംഭരണം പുനരാരംഭിക്കുന്നതു വരെ ഇത്തരത്തിൽ പാൽ സംഭരിച്ച് വിപണനം നടത്തുമെന്ന് പ്രവർത്തകർ പറഞ്ഞു. ആദ്യഘട്ടത്തിൽ രണ്ട് വാർഡുകളിൽ നടത്തിയ പ്രവർത്തനം വിജയമായതോടെ മറ്റു സ്ഥലങ്ങളിലെയും ക്ഷീര കർഷകരുടെ പാൽ സംഭരിക്കാനും പ്രവർത്തകർ ലക്ഷ്യമിടുന്നുണ്ട്. ഡി.വൈ.എഫ്.ഐയുടെ പാൽ വിപണന പദ്ധതി നാലാം വാർഡ് അംഗം സി. സത്യകുമാർ പാൽ വാങ്ങി ഉദ്ഘാടനം ചെയ്തു.
സുജീഷ് മഞ്ഞളാരി, എം. ജിതേഷ്, ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.
യുവധാര പ്രവർത്തകരായ കെ. സന്തോഷ്, പി. ഉനൈസ് എന്നിവരാണ് പാൽ സംഭരണത്തിനും വിപണനത്തിനും നേതൃത്വം നൽകുന്നത്.
തുവ്വൂർ: പാൽ ഏറ്റെടുക്കുന്നതിൽ മിൽമ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ക്ഷീര കർഷകർക്ക് കൈത്താങ്ങുമായി ഡി.വൈ.എഫ്.ഐ തുവ്വൂർ മേഖല കമ്മിറ്റി. തരിപ്രമുണ്ട ക്ഷീര കർഷക സംഘത്തിലെ കർഷകരുടെ പാലാണ് പ്രവർത്തകർ ഏറ്റെടുത്തത്. ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു. വെള്ളിയാഴ്ച പള്ളിപ്പറമ്പ്, തുവ്വൂർ മേഖലകളിലെ ക്ഷീര സംഘങ്ങളിൽ നിന്നും പാൽ ഏറ്റെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. എ. ശറഫുദ്ദീൻ, മുർശിദ് ഖാൻ, വാപ്പനു, കെ.വി. സുധിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.