ആർ.ടി ഓഫിസുകളിലെ അഴിമതി; റിപ്പോർട്ട് ഇന്ന് കൈമാറും
text_fieldsനിലമ്പൂര്‍: ജില്ലയിലെ വിവിധ ആർ.ടി ഓഫിസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയുടെ റിപ്പോർട്ട് തിങ്കളാഴ്ച വിജിലൻസ് ഡയറക്ടർക്ക് കൈമാറും. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് റിപ്പോർട്ടിൽ ശിപാർശ ചെയ്യും. അഴിമതികളും ക്രമക്കേടുകളും കണ്ടെത്തുന്നതിന് വിജിലൻസിന്റെ നേതൃത്വത്തിൽ നടന്ന ഓപറേഷൻ ‘ക്ലീൻ വീൽസിന്’കീഴിലായിരുന്നു പരിശോധന.
നിലമ്പൂർ, തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, മലപ്പുറം ആർ.ടി ഓഫിസുകളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നിലമ്പൂർ, മലപ്പുറം ആർ.ടി ഓഫിസുകളിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. നിലമ്പൂര്‍ ആര്.ടി ഓഫിസില്‍ പരിശോധനക്കിടെ ജനല്‍ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,300 രൂപ വിജിലന്‍സ് കണ്ടെടുത്തിരുന്നു. ഡ്രെവിങ് സ്കൂൾ ഉടമയായ ഏജന്റില്‍നിന്ന് നിന്ന് 4,500 രൂപയും ഗൂഗിള്‍പേ വഴി കണക്കില്‍പ്പെടാത്ത 46,000 രൂപയും ഉള്‍പ്പെടെ 99,800 രൂപയും കണ്ടെടുത്തു.
ആര്.ടി ഓഫിസിന് പുറത്തുള്ള വാഹനങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് സംഘം പുറത്തിറങ്ങിയപ്പോഴാണ് ജനൽ വഴി പണം പുറത്തേക്കെറിഞ്ഞത്. വണ്ടികളുടെ രജിസ്ട്രേഷനുകള്‍ക്കും ലൈസന്‍സ് ലഭിക്കുന്നതിനും മറ്റുമായി ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടന്നത്.
ഓഫിസ് സമയം അവസാനിക്കാറായപ്പോഴായിരുന്നു നിലമ്പൂര്‍ ആര്.ടി ഓഫിസില്‍ റെയ്ഡ് നടന്നത്. ഇടനിലക്കാരെ മറയാക്കി ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകീട്ട് നാലരയോടെ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു. ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും വിശ്വസ്തരായ ഏജന്റുമാരാണ് മറ്റു ഏജന്റുമാരില്‍നിന്ന് പണംവാങ്ങി ഉദ്യോഗസ്ഥര്‍ക്ക് എത്തിക്കുന്നതെന്ന് വിജിലൻസ് വിലയിരുത്തൽ. തിരൂരങ്ങാടിയിൽ കോഴിക്കോട്ട് നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

