Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightനീർചാലായ് നൂറടി തോട്;...

നീർചാലായ് നൂറടി തോട്; വെള്ളമില്ലാതെ കോൾ മേഖലയിലെ കൃഷി പ്രതിസന്ധിയിൽ

text_fields
bookmark_border
malappuram news
cancel
camera_alt

വെള്ളം വറ്റി നീർ ചാലായി മാറിയ നൂറടി തോട്

ചങ്ങരംകുളം: കോൾ മേഖലയിൽ മുഴുവൻ കർഷകരുടെയും ആശ്രയമായിരുന്ന നൂറടി തോട്ടിൽ വെള്ളമില്ലാതെ കൃഷി പ്രതിസന്ധിയിൽ. വേനലിന്റെ തുടക്കത്തിൽ തന്നെ തോടിന്റെ പല ഭാഗങ്ങളും വറ്റിയത് കർഷകരെ ഏറെ ആശങ്കയിലാക്കുന്നു. വേനൽ ചൂട് ശക്തമായതോടെ നൂറടി തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് താഴുകയും ദിവസങ്ങൾക്കകം വറ്റിവരളുകയുമായിരുന്നു. കോൾ മേഖലയിലെ കൃഷിയിടങ്ങളിലെ നെൽകൃഷിക്ക് ഇനിയും ഒരു മാസത്തോളം വെള്ളം ആവശ്യമുണ്ട്. പല കർഷകരും ഇപ്പോൾ സമീപത്തെ ജലസ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. പമ്പുസെറ്റുകൾ ഉപയോഗിച്ച് പലസ്ഥലങ്ങളിൽ നിന്നും വെള്ളം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കർഷകർ.

വരൾച്ച ഇനിയും കൂടുതൽ രൂക്ഷമായാൽ കൃഷിക്ക് എങ്ങിനെ വെള്ളം കണ്ടെത്തും എന്ന ആശങ്കയിലാണ് കർഷകർ. ഇപ്പോൾ നൂറടി തോട്ടിൽ അവശേഷിക്കുന്ന ജലം പമ്പ് സെറ്റ് വെച്ച് അടിക്കുകയാണ്. പല സ്ഥലങ്ങളിലും തോട്ടിൽ ചാലു കീറി വെള്ളം കൃഷിയിടങ്ങളിലേക്ക് പമ്പു ചെയ്യുകയാണ്. എന്നാൽ പാടശേഖരങ്ങളിൽ പലയിടത്തും മറ്റു സ്ഥലങ്ങളിൽ നിന്ന് വെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് വേണ്ടത്ര വെള്ളം ലഭിച്ചിരുന്നതായും നൂറടി തോടിൽ ഏറെ വെള്ളം ഉണ്ടായിരുന്നതായും കർഷകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterMalappuram Newsagriculture
News Summary - nooradi - coal sector without water
Next Story