കാലവർഷം അരികെ, സംഭരണം അകലെ; കർഷകർ ദുരിതത്തിൽ
text_fieldsകോൾപാടങ്ങളിൽ സംഭരണത്തിനായി കിടക്കുന്ന നെല്ല്
ചങ്ങരംകുളം: മാനം കറുത്തിരുണ്ട് മഴക്കാറ്റടിക്കുമ്പോൾ കൊയ്ത്തുപാടത്ത് കണ്ണീരൊഴുക്കുകയാണ് മേഖലയിലെ കർഷകർ. കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം വൈകുന്നതിനാൽ കർഷകർ തീരാദുരിതത്തിലാണ്. പൊന്നാനി കോൾ മേഖലയിലെ ഏക്കർകണക്കിന് കൃഷിയിടങ്ങളിൽ കൊയ്ത്ത് കഴിയുകയും ഏറെ ഭാഗങ്ങളിൽ രാപ്പകലില്ലാതെ തകൃതിയായി കൊയ്ത്ത് നടക്കുമ്പോൾ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർ ഏറെ പ്രയാസമനുഭവിക്കുകയാണ്. സപ്ലൈകോ നെല്ല് സംഭരണത്തിനു നൽകിയ മില്ലുകൾ പലവിധ കാരണങ്ങൾ പറഞ്ഞ് കർഷകരിൽനിന്നു നെല്ലിന്റെ തൂക്കത്തിൽ കിഴിവ് ആവശ്യപ്പെടുകയാണ്.
മഴ നനഞ്ഞതുകൊണ്ട് വയ്ക്കോലും വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. വാടകക്കെടുത്ത ടാർപായയിൽ നെല്ല് പാടത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ് കർഷകർ. നെല്ല് സംഭരണം വൈകുന്നത് ടാർപായയുടെ വാടക കൂട്ടും. മഴ പെയ്താൽ നെല്ല് വീണ്ടും ഉണക്കി നൽകേണ്ടിവരും എന്നതും കർഷകരുടെ പ്രയാസം വർധിപ്പിക്കുന്നു.ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് നെല്ല് സംഭരണം വേഗത്തി ലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

