Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്ത്...

മലപ്പുറത്ത് അംഗൻവാടികൾ ഇനി ഹൈടെക്

text_fields
bookmark_border
മലപ്പുറത്ത് അംഗൻവാടികൾ ഇനി ഹൈടെക്
cancel
camera_alt

മലപ്പുറം നഗരസഭയിലെ അംഗൻവാടികൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി

കളിക്കോപ്പുകളുടെയും ഫുഡ്‌ സ്റ്റോറേജ് ബിന്നുകളുടെയും വിതരണോദ്ഘാടനം

നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിക്കുന്നു

മലപ്പുറം: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ അംഗനവാടികളും ഹൈടൈക്കാകുന്നു. ക്ലാസ് റൂമുകൾ ശീതീകരിച്ച് സ്മാർട്ട് ടി.വി ഉൾപ്പെടെയുള്ളവ നൽകി ആധുനിക ഫർണിച്ചർ സജ്ജീകരിച്ച് ഹൈടെക് ആക്കുന്ന പദ്ധതിക്ക് മലപ്പുറം നഗരസഭയിൽ തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ നഗരസഭയിലെ 23 അംഗനവാടികളാണ് ഈ രീതിയിൽ ഹൈടെക്ക് ആക്കുന്നത്.

സ്വന്തമായി ബിൽഡിങ് ഉള്ള മുഴുവൻ അംഗൻവാടികൾക്കും ക്ലാസ് റൂമുകൾ ഹൈടെക് ആക്കുക വഴി മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുകയും പഠനം കൂടുതൽ ഉല്ലാസകരമാക്കുകയുമാണ് നഗരസഭ വിഭാവനം ചെയ്യുന്നത്. കളിക്കോപ്പുകളുടെയും ഫുഡ്‌ സ്റ്റോറേജ് ബിന്നുകളുടെയും വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മറിയുമ്മ ശരീഫ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽഹകീം, സിദ്ദീഖ് നൂറെങ്ങൽ, സി.പി. ആയിഷബി, കൗൺസിലർമാരായ ഒ. സഹദേവൻ, സി. സുരേഷ്, നാണത്ത് സമീറ മുസ്തഫ, ജയശ്രീ രാജീവ്, പി.എസ്.എ. ഷബീർ, ഇ.പി. സൽമ, കപൂർ കദീജ, രത്നം വളപ്പിൽ, നഗരസഭ സെക്രട്ടറി കെ.പി. ഹസീന, ഐ.സി.ഡി.എസ് സുപ്പർവൈസർ ആയിഷ വാക്കയിൽ, ഷൈമ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramhigh-tech Anganwadis
News Summary - Anganwadis in Malappuram are now high-tech
Next Story