Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസിനെ കൈയേറ്റം...

പൊലീസിനെ കൈയേറ്റം ചെയ്ത സംഭവം: നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
മേലാറ്റൂർ: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് പേരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരകുണ്ട് കണ്ണത്ത് സ്വദേശി തവളേങ്ങൽ നിസാമുദ്ദീൻ, പുൽവെട്ട സ്വദേശി ശങ്കരായിക്കുന്നത്ത് ജിനീഷ് മാത്യു, എടപ്പറ്റ പുളിയക്കോട് സ്വദേശി കുന്നുമ്മൽ സ്വരാജ് പോൾ, പുല്ലുപറമ്പ് സ്വദേശി പുന്നശ്ശേരി ജോബി മാത്യു എന്നിവരാണ് പൊലീസി‍ൻെറ പിടിയിലായത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. പ്രതികൾ സഞ്ചരിച്ച കാർ ചെമ്മാണിയോടുള്ള സ്വകാര്യവ്യക്തിയുടെ വീടിന് മുൻവശത്തെ ഷെഡിൽ ഇടിച്ച് നാശം വരുത്തുകയും വാഹനം നിർത്താതെ പോകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചെമ്മാണിയോട് ഓഡിറ്റോറിയത്തി‍ൻെറ പാർക്കിങ് ഏരിയയിൽ വാഹനം കണ്ടെത്തി. തുടർന്ന് സ്ഥലത്തുനിന്നും പ്രതികളെ കണ്ടെത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ പ്രതികൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ അക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. മണൽ കടത്താൻ ഉപയോഗിച്ച ലോറി പൊലീസ് പിടികൂടി എടവണ്ണ: ചാലിയാർ പുഴയിൽനിന്ന് മണൽ കടത്താൻ ഉപയോഗിച്ച ലോറി എടവണ്ണ പൊലീസ് പിടികൂടി. ചാലിയാറിൽനിന്ന് അനധികൃതമായി മണലെടുക്കുന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസ് നടത്തിയ പരിശോധനയിലാണ് മണലുമായി ഒരു ലോറി പിടിയിലായത്. പുലർച്ച 2.30ന് എടവണ്ണ പോത്തുപെട്ടിയിൽ വെച്ചാണ് വാഹനം പിടികൂടിയത്. പൊലീസ് എത്തിയതോടെ ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാലിയാറിൽനിന്ന് അനധികൃതമായി മണലെടുക്കാൻ ഉപയോഗിച്ച നാലോളം ലോറികൾ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യഴാഴ്ച ഒരു ലോറി കൂടി പിടികൂടിയത്. എടവണ്ണ ഇൻസ്പെക്ടർ അബ്ദുൽ മജീദിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം. അസൈനാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് മണൽലോറി പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story