Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദലിത് പെൺകുട്ടിയെ...

ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് മൂന്ന് ജീവപര്യന്തവും രണ്ടുലക്ഷം പിഴയും

text_fields
bookmark_border
പെരിന്തൽമണ്ണ: പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുവ പഴമള്ളൂർ കണ്ണാർകുഴി ആലുങ്ങൽ ഇർഷാദിനെയാണ് (28) പെരിന്തൽമണ്ണ അഡീഷനൽ സെഷൻസ് പ്രത്യേക കോടതി (പോക്സോ) ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറൽ, പീഡനം എന്നിവക്ക് ഐ.പി.സി നിയമപ്രകാരവും പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയതിന് പോക്സോ നിയമപ്രകാരവുമായാണ് മൂന്ന് ജീവപര്യന്തം. മൂന്നിലും യഥാക്രമം 40,000രൂപ, 60,000 രൂപ, ഒരുലക്ഷം രൂപ എന്നിങ്ങനെ രണ്ടുലക്ഷം രൂപ പിഴയടക്കണം. 2017 ഏപ്രിലിൽ കൊളത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്. കൂലിപ്പണിക്കാരനായ ഇർഷാദ് പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതയെ തുടർന്ന് 2017 ഏപ്രിൽ എട്ടിന് പെൺകുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്. പിന്നീട് നിയമാനുസരണം ഗർഭഛിദ്രം നടത്തി. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയായിരുന്ന എം.പി. മോഹനചന്ദ്രനാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. സപ്ന ഹാജരായി. mpg pmna1 ഇർഷാദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story