Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഭാതര്‍ക്കം:...

സഭാതര്‍ക്കം: സുപ്രീംകോടതി വിധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം -കാതോലിക്ക ബാവ

text_fields
bookmark_border
കോട്ടയം: മലങ്കര സഭാതര്‍ക്കം സംബന്ധിച്ച സുപ്രീംകോടതി വിധി മറികടന്ന് നിയമം പാസാക്കുന്നതിന് കരട് ബില്‍ കൊണ്ടുവരുന്നതിനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ബില്ലിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കരടുബില്ലില്‍ പൊതുജനാഭിപ്രായം തേടുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഇതിന് മുമ്പ് സുപ്രീംകോടതി വിധി മറികടക്കാന്‍ പൊതുജനാഭിപ്രായം തേടിയ ഒരു സംഭവവും ഉണ്ടായിട്ടില്ല. കോടതിവിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് സമാധാനപരമായി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നീക്കമാണ് നടത്തേണ്ടത്. അതിനുപകരം വീണ്ടും തര്‍ക്കങ്ങള്‍ക്ക് വഴിതെളിക്കുന്ന രീതിയിലേക്ക് വിഷയത്തെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മലങ്കര സഭ ഒന്നാണെന്നാണ് കോടതി വിധിച്ചത്. ഇത് മനസ്സിലാക്കി സഭ ഒന്നാകുന്നതിനുള്ള സാഹചര്യമാണ് മറുവിഭാഗം സൃഷ്ടിക്കേണ്ടത്. പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കാത്തതിനാലാണ് സഭ ഒന്നാകാന്‍ തടസ്സമെന്നാണ് മറുവിഭാഗം ആദ്യം മുതല്‍ പറയുന്നത്. എന്നാല്‍, ആദ്യകാലം മുതല്‍ സഭ ആരാധനക്രമങ്ങളിലടക്കം പാത്രിയാര്‍ക്കീസ് ബാവക്ക് അര്‍ഹമായ അംഗീകാരം കൊടുക്കുന്നുണ്ട്. മലങ്കരയിലെ കാതോലിക്കയെ പാത്രിയാര്‍ക്കീസ് അംഗീകരിച്ചാല്‍ മാത്രമേ പാത്രിയാര്‍ക്കീസിനെയും അംഗീകരിക്കേണ്ടതുള്ളൂവെന്നും സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇനിയും നടത്തുമെന്നും ബാവ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story