Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:46 AM IST Updated On
date_range 23 March 2022 5:46 AM ISTകുടിവെള്ള പദ്ധതി: ചുങ്കത്തറയിൽ യോഗം ചേർന്നു
text_fieldsbookmark_border
എടക്കര: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന കുടിവെള്ള സംരംഭങ്ങള്‍ക്ക് ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലവിഭവ വകുപ്പ് ഭരണാനുമതി നല്‍കിയ പദ്ധതി സംബന്ധിച്ച യോഗം പി.വി. അന്‍വര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചുങ്കത്തറയില്‍ ചേര്‍ന്നു. 429.47 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 2053 വരെയുള്ള 30 വര്‍ഷത്തേക്കുള്ള ജനസംഖ്യ വര്‍ധന കണക്കിലെടുത്ത് അന്നത്തെ ഗാര്‍ഹിക ആവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന തരത്തിലാണ് പദ്ധതി. ആളോഹരി പ്രതിദിനം 100 ലിറ്റര്‍ ജലം ഉപയോഗിക്കാനുതകുന്ന തരത്തില്‍ ഗാര്‍ഹിക കുടിവെള്ള ടാപ്പ് കണക്ഷന്‍ നല്‍കുന്ന രീതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. എടക്കര, വഴിക്കടവ്, ചുങ്കത്തറ, പോത്തുകല്‍ പഞ്ചായത്തുകളിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി 26,401 കുടുംബങ്ങള്‍ക്കാണ് പ്രയോജനപ്പെടുന്നത്. പദ്ധതി പ്രകാരം എടക്കരയില്‍ 5395, വഴിക്കടവില്‍ 5603, ചുങ്കത്തറയില്‍ 6099, പോത്തുകല്ലില്‍ 2218 പുതിയ ഗാര്‍ഹിക കണക്ഷനുകളാണ് നല്‍കുക. പദ്ധതിക്കാവശ്യമായ ഭൂമി വാങ്ങുന്നതിന് ആസ്തി വികസന ഫണ്ടില്‍നിന്ന് പണം അനുവദിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ വത്സമ്മ സെബാസ്റ്റ്യന്‍, വിദ്യാരാജന്‍, ഒ.ടി. ജയിംസ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി ജോസഫ് കണ്ടത്തില്‍ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story