Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:44 AM IST Updated On
date_range 14 Feb 2022 5:44 AM ISTഉൽപന്നങ്ങൾ മാവേലികളിൽ വിൽക്കാനുള്ള അനുമതി കുടുംബശ്രീക്ക് മുതൽക്കൂട്ടാവും
text_fieldsbookmark_border
പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങൾ വാടക നൽകി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 843 മാവേലി സ്റ്റോറുകളിൽ കുടുംബശ്രീ, കർഷക കൂട്ടായ്മകളുടെ ഉൽപന്നങ്ങൾ വിൽക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷൻ സമിതി അനുമതി നൽകി. ഇതിൽ തുടർനടപടികളെടുക്കേണ്ടത് പൊതുവിതരണ വകുപ്പും കുടുംബശ്രീയുമാണ്. നിലവിൽ കുടുംബശ്രീയുടെ ഭക്ഷ്യോൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ സർക്കാർതലത്തിൽ പ്രത്യേക സംവിധാനങ്ങളില്ല. സ്വകാര്യ കമ്പനികളുടെ പലവ്യഞ്ജന, ഭക്ഷോൽപന്നങ്ങളാണ് മാവേലി സ്റ്റോറുകളിലെത്തുന്നതേറെയും. മാവേലി സ്റ്റോറുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ആജീവനാന്ത വാടക നൽകണമെന്ന് തീരുമാനിച്ചതിനോടൊപ്പം നൽകിയ ഇളവുകളിലാണ് കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനത്തിന് വഴിയൊരുങ്ങിയത്. ഡിപ്പോ മാനേജരും സപ്ലൈകോ അധികൃതരുമാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ ചെയ്യേണ്ടതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഭക്ഷ്യസുരക്ഷ നിയമ പ്രകാരമുള്ള അനുമതിയും ഗുണനിലവാര പരിശോധനകളുമടക്കം ഉറപ്പാക്കേണ്ടിവരും. ഭക്ഷ്യമേളകളും ചന്തകളും നടത്തിയാണ് കുടുംബശ്രീയുടെ ഭക്ഷ്യോൽപന്നങ്ങളും നിത്യോപയോഗവസ്തുക്കളും വിപണിയിലെത്തിക്കുന്നത്. സപ്ലൈകോ സബ്സിഡിയോടെ വിൽക്കുന്ന ഉൽപന്നങ്ങളുടെ പട്ടികയിൽ കൂടി ഇവ ഉൾപ്പെടുത്തിയാൽ പ്രാദേശിക കുടുംബശ്രീ യൂനിറ്റുകൾക്ക് മുതൽക്കൂട്ടാവും. മാവേലി സ്റ്റോറുകളിൽ താൽക്കാലിക നിയമനം കുടുംബശ്രീ, സി.ഡി.എസുകൾ വഴിയാവണമെന്നും തീരുമാനമുണ്ട്. മാവേലി സ്റ്റോറുകളുടെ ബോർഡുകളിലും ഇനി സ്കൂൾ ബോർഡുകൾ പോലെ അതത് തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലെന്ന് ചേർക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story