Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂനിവേഴ്സിറ്റി...

യൂനിവേഴ്സിറ്റി സ്ഥാപകൻ ജയിലിൽ; കർഷക കൊലയാളി പുറത്ത്-അഖിലേഷ്

text_fields
bookmark_border
രാംപുർ: സംസ്ഥാനത്ത് ഒരു യൂനിവേഴ്സിറ്റി ഉണ്ടാക്കിയയാൾ ചെയ്യാത്ത കുറ്റങ്ങൾക്ക് ജയിലിൽ കിടക്കുമ്പോൾ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയയാൾ ജാമ്യത്തിൽ പുറത്തിറങ്ങി വിലസുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പുതിയ ഇന്ത്യ ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാംപുരിലെ എസ്.പി സ്ഥാനാർഥി അഅ്സം ഖാൻ, ജാമ്യത്തിലിറങ്ങിയ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര എന്നിവരെ പരാമർശിച്ചായിരുന്നു അഖിലേഷിന്‍റെ വാക്കുകൾ. രാംപുരിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ലഭിക്കുന്ന സൂചനകൾ ബി.ജെ.പിക്ക് സംസ്ഥാനത്ത് അടിപതറുമെന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലഖിംപുർ ഖേരിയിൽ വാഹനം കയറ്റി കർഷകരെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ചയാണ് ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചത്. രാംപുരിലെ ജൗഹർ യൂനിവേഴ്സിറ്റി സ്ഥാപിച്ച അഅ്സം ഖാൻ സീതാപുർ ജയിലിൽ തടവിൽ കഴിയുകയാണ്. ഇദ്ദേഹത്തിന്‍റെ മകൻ അബ്ദുല്ല അഅ്സം സുവാർ മണ്ഡലത്തിൽ സ്ഥാനാർഥിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story