Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:44 AM IST Updated On
date_range 10 Feb 2022 5:44 AM ISTറാപിഡ് പി.സി.ആർ പരിശോധന: പണവും സമയവും നഷ്ടമായവർ നിരവധി
text_fieldsbookmark_border
കരിപ്പൂർ: യു.എ.ഇ യാത്രികർക്കായി വിമാനത്താവളങ്ങളിൽ നടക്കുന്ന റാപിഡ് പി.സി.ആർ പരിശോധനയിൽ പോസിറ്റിവായി യാത്ര മുടങ്ങുന്നവരുടെ എണ്ണം വർധിച്ചതോടെ പണവും സമയവും നഷ്ടമായവർ നിരവധി. പോസിറ്റിവാകുന്നതോടെ കുടുംബമായോ തനിച്ചോ എത്തുന്നവരിൽ പലർക്കും യാത്ര ചെയ്യാൻ സാധിക്കുന്നില്ല. പോസിറ്റിവാകുന്നതോടെ വീണ്ടും സമ്പർക്കവിലക്കിൽ പ്രവേശിക്കണം. പിന്നീട് ദിവസങ്ങൾക്ക് ശേഷം മാത്രമേ വീണ്ടും യാത്ര ചെയ്യാൻ സാധിക്കൂ. ഇത് വിമാന ടിക്കറ്റ്, പി.സി.ആർ പരിശോധന നിരക്ക് എന്നിവയിൽ തുക നഷ്ടമാക്കുന്നതിനൊപ്പം തൊഴിൽ സാധ്യതക്കും തിരിച്ചടിയാകുന്നു. ഒരു വിമാനത്താവളത്തിൽ പോസിറ്റിവാകുന്നതോടെ ഭാഗ്യപരീക്ഷണത്തിനായി മറ്റൊരു വിമാനത്താവളത്തെ സമീപിക്കുന്നവരുമുണ്ട്. ഇതിൽ ചിലർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും വീണ്ടും പോസിറ്റിവാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽനിന്ന് യാത്ര മുടങ്ങിയവരുടെ വാർത്തകളും പുറത്തു വന്നിരുന്നു. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം എല്ലാ വിമാനത്താവളങ്ങളിലും പോസിറ്റിവാകുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവാകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇവർ യാത്രക്ക് തയാറാകുന്നത്. എന്നാൽ, റാപിഡ് പി.സി.ആറിൽ പോസിറ്റിവാകുന്നതോടെ യാത്ര മുടങ്ങുകയാണ്. വിമാനത്താവളങ്ങളിലെ പരിശോധനയിൽ കൃത്യത നിരക്ക് കൂടുതലാണെന്നാണ് അധികൃതരുടെ വാദം. അതേസമയം, മറ്റു രാജ്യങ്ങളിലേക്കെല്ലാം യാത്രക്ക് 72 മുതൽ 48 വരെ മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവായാൽ മതി. യു.എ.ഇയിലേക്ക് മാത്രമാണ് യാത്രക്ക് ആറ് മണിക്കൂർ മുമ്പുള്ള റാപിഡ് പി.സി.ആർ ഫലം ആവശ്യമുള്ളത്. ഇത് പിൻവലിക്കാൻ സമ്മർദം ചെലുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story