Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:41 AM IST Updated On
date_range 3 Feb 2022 5:41 AM ISTവിഗ്രഹക്കടത്ത് : ബി.ജെ.പി നേതാവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
ചെന്നൈ: പുരാതന വിഗ്രഹങ്ങൾ കടത്തി അഞ്ച് കോടി രൂപക്ക് വിൽപന നടത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പി നേതാവും രണ്ട് പൊലീസുകാരും ഉൾപ്പെടെ നാലുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം സൂരസേത്തനാർ അയ്യനാർ കോവിലിന് പിൻഭാഗത്തെ കനാലിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഏഴ് വിഗ്രഹങ്ങളും പൊലീസ് കണ്ടെടുത്തു. ബി.ജെ.പി ന്യൂനപക്ഷ സെൽ രാമനാഥപുരം ജില്ല സെക്രട്ടറി മുതുകുളത്തൂർ അലക്സാണ്ടർ (52), അറുപ്പുക്കോട്ട പൊലീസ് ഹെഡ്കോൺസ്റ്റബിൾ ഇളങ്കുമരൻ (42),ഡിണ്ടുഗൽ സായുധ സേനാംഗം നാഗ നാഗേന്ദ്രൻ (37), വിരുതുനഗർ കൂരാകുണ്ട് കറുപ്പുസാമി (35), എന്നിവരാണ് അറസ്റ്റിലായത്. വിരുതുനഗർ ഗണേശൻ, രാമനാഥപുരം രാജേഷ് ശിവൻ എന്നിവർ ഒളിവിലാണ്. നാലു വർഷം മുമ്പ് ഇളങ്കുമരൻ, നാഗ നാഗേന്ദ്രൻ, കറുപ്പുസാമി, ഗണേശൻ എന്നിവർ ചേർന്ന് സേലം എടപ്പാടി മലയടിവാരത്തിൽ ചെന്ന് പൊലീസുകാരാണെന്ന വ്യാജേന വിഗ്രഹങ്ങൾ പിടിച്ചെടുത്ത് കടത്തിക്കൊണ്ടുവന്ന് അലക്സാണ്ടറെ വിൽപന നടത്താൻ ഏൽപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story