Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:41 AM IST Updated On
date_range 3 Feb 2022 5:41 AM ISTപെരിന്തൽമണ്ണ മണ്ഡലം: വികസന പദ്ധതികൾ അവഗണനയിൽ
text_fieldsbookmark_border
റോഡ് നവീകരണത്തിന് വല്ലപ്പോഴും ലഭിക്കുന്ന പണമല്ലാതെ വർഷങ്ങളായി ബജറ്റ് വിഹിതം ഈ വഴിക്ക് എത്തിയിട്ടില്ല പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളായ ദീർഘകാല വികസന പദ്ധതികൾ അവഗണനയിൽ. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ മൂന്ന് നിലകളിൽ മാതൃ-ശിശു ബ്ലോക്ക് നിർമിച്ചതിൽ പ്രത്യേക അഡ്മിനിസ്ട്രേഷൻ വിഭാഗവും ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ച് സ്വതന്ത്ര സ്ഥാപനമാക്കി നിലനിർത്തൽ, പെരിന്തൽമണ്ണ ഗവ. പൂക്കോയ തങ്ങൾ മെമ്മോറിയൽ കോളജിൽ പുതുതലമുറ കോഴ്സുകളും തൊഴിലധിഷ്ഠിത കോഴ്സുകളും അനുവദിക്കൽ എന്നിവ ഇതിൽ പെടും. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കിടക്കകളും സൗകര്യവും വർധിപ്പിക്കാനും സർക്കാർതല ഇടപെടൽ വേണം. ഇവ മുൻഗണനാപട്ടികയിൽ പോലും ഇല്ലാത്ത സ്ഥിതിയാണ്. അങ്ങാടിപ്പുറം ഓരാടംപാലം മുതൽ മാനത്തുമംഗലം വരെ ബൈപാസിന് 2010ൽ അംഗീകാരം നൽകിയിരുന്നു. പത്തുകോടി രൂപ വകയിരുത്തി 12 വർഷമായിട്ടും പദ്ധതി കടലാസിലാണ്. 2009-10 സമയത്ത് മാനത്തുമംഗലം- പൊന്ന്യാകുർശി ബൈപാസ് പദ്ധതി നിർദേശവും അംഗീകാരവും ഫണ്ടും ഭൂമിയേറ്റെടുക്കലും നിർമാണവും കുറഞ്ഞ കാലം കൊണ്ട് സമയബന്ധിതമായാണ് നടന്നത്. അത്രതന്നെ പ്രാധാന്യമുള്ളതാണ് ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്. എന്നാൽ സർക്കാർ തലത്തിൽ ഉന്നയിക്കാനോ പരിഹാരമുണ്ടാക്കാനോ ശ്രമം നടക്കുന്നില്ല. റോഡ് നവീകരണത്തിന് വല്ലപ്പോഴും ലഭിക്കുന്ന വിഹിതമല്ലാതെ വർഷങ്ങളായി ബജറ്റ് വിഹിതം ഈ വഴിക്ക് എത്തിയിട്ടില്ല. ബജറ്റിന് മുമ്പായി പുതിയ പദ്ധതികൾ സമർപ്പിക്കാറുണ്ടെങ്കിലും പരിഗണന ലഭിക്കാറില്ല. തുടങ്ങിവെച്ച വികസന പദ്ധതികളോടും സർക്കാറിന് അവഗണനയാണ്. .................................. box പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ഉന്നയിക്കാം അടിയന്തര പ്രാധാന്യമുള്ളതും ജനകീയസ്വഭാവമുള്ളതുമായ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പൊതുജനങ്ങൾക്കും അവസരം നൽകി നജീബ് കാന്തപുരം എം.എൽ.എ. നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച ചോദ്യങ്ങള്‍ വ്യക്തമായും ചുരുക്കിയും മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കാനാണ് നിർദേശം. ചോദ്യമുന്നയിക്കുന്ന വ്യക്തിയുടെ പേരും വിലാസവും ഫോണ്‍ നമ്പറും വ്യക്തമാക്കണം. ഫോണ്‍: 6235 577 577.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story