Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാളയാർ:...

വാളയാർ: രണ്ടാഴ്ചക്കകം കോടതിയെ സമീപിക്കുമെന്ന് ജോൺ പ്രവീണിെൻറ അമ്മ

text_fields
bookmark_border
വാളയാർ: രണ്ടാഴ്ചക്കകം കോടതിയെ സമീപിക്കുമെന്ന് ജോൺ പ്രവീണിൻെറ അമ്മ വാളയാർ: വാളയാറിൽ പൊലീസ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ജോൺ പ്രവീണിൻെറ അമ്മയും നീതിക്കായി കോടതിയിലേക്ക്. അഭിഭാഷക സഹായമടക്കം തീർച്ചപ്പെടുത്തിയശേഷം രണ്ടാഴ്ചക്കകം കോടതിയെ സമീപിക്കുമെന്ന് പ്രവീണിൻെറ അമ്മ എലിസബത്ത് റാണി 'മാധ്യമ'ത്തോട് പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ കേസ് പുനർവിചാരണ ചെയ്യാൻ ഹൈകോടതി ഉത്തരവ് വന്നതോടെ തൻെറ മകനും നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും എലിസബത്ത് പറഞ്ഞു. എലിസബത്ത് റാണിയുടെ രണ്ട് ആൺമക്കളിൽ മൂത്തയാളായിരുന്നു പ്രവീൺ. വാളയാർ പീഡനക്കേസിലെ മുഖ്യപ്രതിയുടെ സുഹൃത്തായതിനാൽ മൂന്നുതവണ പ്രവീണിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യംെചയ്യലിൽ മനംനൊന്താണ് താൻ ആത്മഹത്യചെയ്യുന്നതെന്നും കേസിൽ പങ്കില്ലെന്നും എഴുതിെവച്ച ശേഷം ആത്മഹത്യചെയ്യുകയായിരുന്നു. ചോദ്യംചെയ്യാൻ മകനെ വീട്ടിൽനിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മകനെ കാണാതായതിനെ തുടർന്ന് കസബ സി.ഐ ഓഫിസിലെത്തി അന്വേഷിച്ചെങ്കിലും ഇവിടെയില്ല എന്ന മറുപടിയാണ് കിട്ടിയത്. പ്രവീണിൻെറ ചെരിപ്പ് ഓഫിസിന് മുന്നിൽ കണ്ടതിനെത്തുടർന്ന് താൻ വീണ്ടും കരഞ്ഞ് അന്വേഷിച്ചപ്പോഴാണ് വിട്ടയച്ചത്. ശരീരം മുഴുവൻ മർദനമേറ്റ പരിക്കുകളുമായാണ് മകൻ വീട്ടിലെത്തിയതെന്നും എലിസബത്ത് നിറകണ്ണുകളോടെ ഒാർത്തെടുക്കുന്നു. വീണ്ടും സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് നിർദേശിച്ചതോടെ പ്രതിയാക്കുമെന്ന് ഭയന്ന് മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അവർ പറഞ്ഞു. മരണം നടന്ന അന്നോ, പിന്നീടോ പൊലീസ് വീട്ടിലെത്തുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. ഏക ആശ്രയമായ മകൻ മരിച്ചതോടെ കുടുംബത്തിൻെറ വരുമാനം നിലച്ചു. നിലവിൽ തൊഴിലുറപ്പ് ജോലിക്കും പാടത്ത് കൂലിപ്പണിക്കും പോയാണ് എലിസബത്ത് റാണിയും ഭർത്താവും കുടുംബം പുലർത്തുന്നത്. കോടതിൽ പോകാനോ കേസുമായി മുന്നോട്ടു പോകാനോ ഉള്ള സാമ്പത്തികം ഇല്ലാത്തതിനാൽ ഇതുവരെയും കേസ് കൊടുക്കാൻ സാധിച്ചില്ല. വാളയാർ പെൺകുട്ടികളുടെ മരണത്തിൽ പുനർവിചാരണക്ക് കോടതി ഉത്തരവ് വന്നതോടെ തൻെറ മകനും നീതി കിട്ടുമെന്ന പ്രത്യാശയിലാണ് ഈ അമ്മ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story