Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺമുന്നിൽ...

കൺമുന്നിൽ ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരിക്കുപറ്റിയവരും; പതറാതെ നൗഫൽ പൂപ്പയിൽ

text_fields
bookmark_border
മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ മനസ്സ് പതറാതെ ഒടുക്കം വരെ പ്രവർത്തിച്ച് നൗഫൽ പൂപ്പയിൽ. കൺമുന്നിൽ ചിന്നിച്ചിതറിയ മൃതദേഹങ്ങൾ കിടന്നപ്പോഴും പരിക്ക് പറ്റിയവർ രക്ഷക്കായി വിളിച്ചപ്പോഴും ആത്മധൈര്യം കൈവിടാതെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു അദ്ദേഹം. കരിപ്പൂർ കൂട്ടാലുങ്ങൽ സ്വദേശിയായ അദ്ദേഹം വിമാനത്താവളത്തിൽനിന്ന് വലിയ ശബ്ദവും നിലക്കാത്ത സൈറണും കേട്ടതോടെയാണ് കുതിച്ചത്. വിമാനം റൺവേയുടെ താഴ്ചയിലേക്ക് കൂപ്പുകുത്തി മുൻഭാഗം പുറത്തേക്ക് തള്ളിനിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ദുബൈയിൽനിന്ന് വരുന്ന വിമാനമാണെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യങ്ങളുമൊക്കെ ആസമയത്ത് മറന്നുപോയി. പരസഹായമില്ലാതെ എണീക്കാൻ സാധിക്കാത്തവരെയുമെല്ലാം എത്രയുംവേഗം ആശുപത്രിയിലെത്തിക്കുക എന്നത് മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. തിരച്ചിലുകൾ അവസാനിപ്പിച്ച് ചിറകിൻെറ വശത്ത് കുടുങ്ങിക്കിടന്ന ആളെക്കൂടി പുറത്തെടുത്ത ശേഷമാണ് അവിടെനിന്ന് പിരിഞ്ഞത്. രക്ഷാപ്രവർത്തനം നടത്തിയ വിവരം ആരോഗ്യപ്രവർത്തകരെ അറിയിച്ച് 14 ദിവസത്തെ ഹോം ക്വാറൻറീനിൽ കഴിയുകയാണ് ഇദ്ദേഹം. മലപ്പുറത്തും പെരിന്തൽമണ്ണയിലും വസ്ത്ര വ്യാപാരിയാണ് ഇദ്ദേഹം. mpg aslm3 noufal poopayil നൗഫൽ പൂപ്പയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story