Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTരാമക്ഷേത്ര പൂജക്ക് പ്രധാനമന്ത്രിയുടെ കാർമികത്വം വർഗീയ അജണ്ട -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: ബാബരി ഭൂമിയിൽ പ്രധാനമന്ത്രിയുടെ കാർമികത്വത്തിൽ രാമക്ഷേത്ര പൂജ നടത്താനുള്ള ആർ.എസ്.എസ് തീരുമാനം വർഗീയതയും സാമുദായിക ധ്രുവീകരണവും ശക്തമാക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ്. നീതിയോടോ മതേതരത്വത്തോടോ പ്രതിബദ്ധതയില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നതിൻെറ നേർസാക്ഷ്യമാണ് രാമക്ഷേത്ര പൂജയിലൂടെ വെളിവാകുന്നത്. ജമ്മു -കശ്മീർ ജനതയുടെ ഭരണഘടനാ അവകാശം സ്വേച്ഛാധിപത്യപരമായി തകർത്തതിൻെറ വാർഷികദിനമായ ആഗസ്റ്റ് അഞ്ചുതന്നെ ഭൂമിപൂജക്ക് തെരഞ്ഞെടുത്തത് ഇന്ത്യയുടെ ഭരണഘടനയെയോ മൂല്യങ്ങളേയോ ലവലേശം വില കൽപിക്കുന്നവരല്ല തങ്ങളെന്ന സംഘ്പരിവാർ പ്രഖ്യാപനം കൂടിയാണ്. അയോധ്യയിലോ രാജ്യത്ത് എവിടെയുമോ ക്ഷേത്രമോ ഏതെങ്കിലും മതവിഭാഗത്തിൻെറ ആരാധനാലയങ്ങളോ പണിയുന്നതിന് രാജ്യത്തെ ജനത എതിരല്ല. പക്ഷേ, മസ്ജിദ് അന്യായമായി തകർത്ത് ക്ഷേത്രം പണിയുന്നത് ഭീകരപ്രവർത്തനമാണ്. ബാബരി ഭൂമിയിൽ രാമക്ഷേത്ര ഭൂമിപൂജ നടത്തുന്ന, കശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയതിൻെറ ഒന്നാം വാർഷിക ദിനമായ ആഗസ്റ്റ് അഞ്ച് വെൽഫെയർ പാർട്ടി പ്രതിഷേധദിനമായി ആചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story