Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTകരിപ്പൂർ: വലിയ വിമാന സർവിസിന് ഖത്തറിനും അനുമതി
text_fieldsbookmark_border
കരിപ്പൂർ: സൗദി എയർലൈൻസ്, എയർഇന്ത്യ, എമിറേറ്റ്സ് എന്നിവക്ക് പിറകെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർവേസിൻെറ വലിയ വിമാനത്തിനും അനുമതി. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനാണ് (ഡി.ജി.സി.എ) നിരാക്ഷേപ പത്രം നൽകിയത്. കരിപ്പൂരിലെ വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും ഖത്തർ എയർവേഴ്സും സംയുക്തമായി നടത്തിയ വിശദമായ പഠന റിപ്പോർട്ട് ജൂൺ 11നാണ് വിമാനത്താവള അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് കൈമാറിയത്. ഇതിൻെറ അടിസ്ഥാനത്തിലാണ് കോഡ് ഇ യിൽ 276 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 എൽ.ആർ ഉപയോഗിച്ച് സർവിസ് നടത്തുന്നതിന് അനുമതി ലഭിച്ചത്. ഇത്തിഹാദ് എയറും കരിപ്പൂരിൽനിന്ന് വലിയ വിമാനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്്. ബി 777-300 ഇ.ആർ, ബി 787-9 ഡ്രീം ലൈനർ എന്നിവ ഉപയോഗിച്ച് സർവിസ് നടത്തുന്നതിനാണ് ഇത്തിഹാദ് മുന്നോട്ടുവന്നിരിക്കുന്നത്. ഖത്തറിൻെറ വലിയ വിമാനത്തിന് ആദ്യ ആറുമാസത്തേക്ക് പകൽ സർവിസിന് മാത്രമാണ് അനുമതി. നിലവിൽ ചെറിയ വിമാനം ഉപയോഗിച്ച് ദോഹയിലേക്കാണ് ഖത്തർ സർവിസ് നടത്തുന്നത്. ഖത്തർ ആദ്യമായാണ് കരിപ്പൂരിലേക്ക് വലിയ വിമാന സർവിസ് നടത്തുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ കാർഗോ വിമാനത്തിനായിരിക്കും കൂടുതൽ പരിഗണന. ഖത്തറിന് സൗദി അടക്കമുള്ളവർ ഏർപ്പെടുത്തിയ നിരോധം നിലനിൽക്കുന്നതിനാൽ ഭക്ഷ്യവസ്തുക്കൾ കൂടുതൽ എത്തിക്കാനാണ് കാർഗോ പരിഗണിക്കുന്നത്. കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസിനായി ഖത്തർ നേരത്തേ ഡി.ജി.സി.എയിൽ അപേക്ഷ നൽകിയിരുന്നു. കരിപ്പൂരിൽ അപേക്ഷ നൽകി കമ്പാറ്റബിലിറ്റി സ്റ്റഡിയും സുരക്ഷ വിലയിരുത്തലും നടത്താനായിരുന്നു നിർദേശം. ഇതിൻെറ അടിസ്ഥാനത്തിൽ ലോക്ഡൗൺ സമയത്തായിരുന്നു തുടർനടപടി സ്വീകരിച്ചത്. കരിപ്പൂരിൽനിന്ന് വിഡിയോ കോൺഫറൻസ് മുഖേനയായിരുന്നു വിമാനകമ്പനി അധികൃതരുമായി ബന്ധപ്പെട്ട് റിേപ്പാർട്ട് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story