Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTമത്സ്യവിത്ത് നിക്ഷേപ പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
കണ്ണൂർ: മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ മുഖ്യാതിഥിയായി. ജില്ലയില്‍ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കണ്ണവം, പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൂവംകടവ്, കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പിപ്പാലം, ശ്രീകണ്ഠപുരം നഗരസഭയിലെ മടമ്പം എന്നീ സ്ഥലങ്ങളില്‍ 2.5 ലക്ഷം വീതം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് പദ്ധതി തയാറാക്കിയത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിപ്പുഴയില്‍ നടന്ന മത്സ്യവിത്ത് നിക്ഷേപം ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൂവംകടവില്‍ നടന്ന മത്സ്യവിത്ത് നിക്ഷേപത്തിൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ കെ. അനിത അധ്യക്ഷത വഹിച്ചു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കൈച്ചേരി പുഴയില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച ജില്ലയിലെ വിവിധ ജലാശയങ്ങളിലായി 4.5 ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story