Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലത്തായി പീഡനം: വർഗീയ...

പാലത്തായി പീഡനം: വർഗീയ ചേരിതിരിവുണ്ടാക്കുന്നവരെ തിരിച്ചറിയണം -സി.പി.എം

text_fields
bookmark_border
പാനൂർ: പാലത്തായി പെൺകുട്ടിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തെ മുൻനിർത്തി പൊതുസമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്​ടിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന്​ സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്​ദുല്ല അഭ്യർഥിച്ചു. സംഭവത്തിനുശേഷം കുടുംബത്തെ സന്ദർശിക്കുകയും നീതി ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികളുമാണ് പാർട്ടി സ്വീകരിച്ചത്. ആക്​ഷൻ കമ്മിറ്റിയുടെ അഭിപ്രായം പരിഗണിച്ച് ഫലപ്രദമായ അന്വേഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ മണ്ഡലം എം.എൽ.എയും മന്ത്രിയുമായ കെ.കെ. ശൈലജയും പാർട്ടിയും നടത്തിയിട്ടുണ്ട്​. പ്രതിയായ പത്മരാജനും അയാളെ സംരക്ഷിക്കുന്ന ബി.ജെ.പി, സംഘ് പരിവാർ സംഘടനകൾക്കുമെതിരെ നിലപാട് സ്വീകരിക്കുന്നതിനുപകരം പെൺകുട്ടിക്ക് നീതി ഉറപ്പാക്കുന്നതിന് ഇടപെടുന്ന സർക്കാറിനെയും പാർട്ടിയെയും പൊതുസമൂഹത്തിനുമുന്നിൽ അപകീർത്തിപ്പെടുത്തുന്ന സമീപനമാണ് യു.ഡി.എഫിലെ ഘടക പാർട്ടികളും മതതീവ്രവാദ സംഘടനകളും സ്വീകരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ജെ.ജെ ആക്ട് പ്രകാരമുള്ള കാര്യങ്ങൾ ചുമത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും പോക്സോ കേസുമായി ബന്ധപ്പെട്ട്​ ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള അനുബന്ധ തെളിവുകൾ സമർപ്പിക്കുന്നതിന് സമയം ആവശ്യപ്പെടുകയുമാണ് ചെയ്തത്. കേസിൽ ക്രൈംബ്രാഞ്ച് കള്ളക്കളി കളിച്ചെന്നും പിന്നിൽ സി.പി.എം ആണെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപക പ്രചാരണം അഴിച്ചുവിടുകയാണ്. ആവശ്യമായ തെളിവുകൾ ശേഖരിച്ച് പോക്സോ ചുമത്തി പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആക്​ഷൻ കമ്മിറ്റിയുടെ നിലപാടിനോടൊപ്പം പാർട്ടി ഉറച്ചുനിൽക്കുന്നതായും കുഞ്ഞബ്​ദുല്ല പ്രസ്​താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story