Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 2:00 AM IST Updated On
date_range 5 July 2020 2:00 AM ISTപരിഹാരമാകാതെ ചെറുവണ്ണൂർ ഹൈവേയിലെ വെള്ളക്കെട്ട്
text_fieldsbookmark_border
ഓവുചാലുകൾ ഇത്തവണയും അടഞ്ഞുതന്നെ ചെറുവണ്ണൂർ: ഹൈവേയിലെ മഴക്കാലത്തെ വെള്ളക്കെട്ട് തുടർക്കഥയാവുന്നു. മണ്ണുനിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടുകിടക്കുകയാണ് ഓവുചാലുകൾ. ചെറുവണ്ണൂർ ദേശീയപാതയിൽ ഫെഡറൽ ബാങ്കിന് വശത്തെ വെള്ളക്കെട്ടിനും യാത്രാക്കാരുടെ ദുരിതത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ശക്തമായി മഴ പെയ്താൽ ദേശീയപാതയുടെ പകുതിയിൽ പൂർണമായും വെള്ളം നിറയും. നിർമാണത്തിലെ അശാസ്ത്രീയതയും നിലവിലുള്ള ഓവുചാലിൽ കെട്ടിക്കിടക്കുന്ന മണ്ണും മാലിന്യവും നീക്കാത്തതുമാണ് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നത്. ഓവുചാലിൻെറ പല ഭാഗവും മൺതിട്ട ഇടിഞ്ഞുവീണ് നികന്ന നിലയിലാണ്. ഇക്കാരണത്താൽ ഓവുചാലിലൂടെ ഒഴുകേണ്ട മഴവെള്ളം റോഡിലേക്ക് പരന്നൊഴുകുകയാണ്. വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും സമീപത്തെ കടകളിലേക്കും ചളിവെള്ളം തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ട് രൂപപ്പെട്ടാൽ ഈഭാഗത്ത് കാൽനടയും ഇരുചക്രവാഹന യാത്രയും പൂർണമായും തടസ്സപ്പെടും. വർഷങ്ങളായുള്ള ദുരിതത്തിന് അറുതിയാവാൻ അധികൃതർ എത്രയും പെെട്ടന്ന് നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story