Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:40 AM IST Updated On
date_range 5 July 2020 1:40 AM ISTസമൃദ്ധിയുടെ വളർച്ചയിൽ ജ്യോതി, രക്തശാലി നെൽച്ചെടികൾ
text_fieldsbookmark_border
ഇനി കൈ നനയാതെ വിളവെടുക്കാം മുക്കം: മുക്കം സഗരസഭയിലെ പറമ്പുകളിൽ ജ്യോതി, രക്തശാലി നെൽച്ചെടികൾ സമൃദ്ധിയോടെ വളർന്നു തുടങ്ങി. ഇനി കൈ നനയാതെ വിളവെടുക്കാം. മുക്കത്തെ കര നെൽകൃഷി കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിൽ 42 ഏക്കർ പറമ്പുകളിലാണ് നെൽകൃഷികൾ ഇറക്കിയത്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പുള്ള പൊടിമഴയിൽ നിലമൊരുക്കിയാണ് വിെത്തറിഞ്ഞത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയും കൃഷിഭവനും പദ്ധതി ഏറ്റെടുക്കുകയായിരുന്നു. ഓരോ പ്രദേശത്തും ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപവത്കരിച്ചായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കം. ജൈവകർഷകരായ വിനോദ് മണാശേരി, മോഹനൻ മാസ്റ്റർ എന്നിവരാണ് നേതൃത്വം നൽകിയത്. സാങ്കേതിക സഹായത്തിന് കൃഷി ഓഫിസർ ഡോ. പ്രിയ മോഹൻെറ നേതൃത്വത്തിലുള്ള സംഘവുമുണ്ടായിരുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലം ഒരുക്കി നൽകിയത്. പ്രതിരോധശേഷി കൂടിയ ജ്യോതിയും രക്തശാലിയും ഉയർന്ന വിളവ് തരുന്നതും രോഗബാധ കുറവുള്ളതുമാണ്. വിറ്റാമിൻ ബി, മഗ്നീഷ്യം എന്നിവ അടങ്ങിയതിനാൽ പോഷകസമൃദ്ധവുമാണ്. 110 ദിവസത്തിനകം വിളവെടുക്കാമെന്നതാണ് മറ്റൊരു മേന്മ. പദ്ധതിയുടെ ഭാഗമായി വിത്തിട്ട പറമ്പുകൾ പച്ചപ്പിൻെറ മനോഹര കാഴ്ചയായി. വൈക്കോൽ, മിൽക്ക് സൊസൈറ്റികളിലൂടെ ഏറ്റെടുത്ത് ക്ഷീര നഗരം പദ്ധതി പ്രകാരം കർഷകർക്ക് നൽകാനും നഗരസഭക്ക് ലക്ഷ്യമുണ്ട്. കരനെൽ കൃഷി പാടങ്ങൾ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, കൃഷി ഓഫിസർ ഡോ. പ്രിയ മോഹൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story