Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:06 AM IST Updated On
date_range 13 Aug 2022 1:06 AM ISTക്രിമിനൽ കേസ് പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി നാടു കടത്തി
text_fieldsbookmark_border
ക്രിമിനൽ കേസ് പ്രതിയെ നാടുകടത്തി ഒരു വർഷത്തേക്കാണ് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് എരുമപ്പെട്ടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. എരുമപ്പെട്ടി കുന്നത്തേരി പുത്തൻപീടികയിൽ വീട്ടിൽ ഷമീറിനെയാണ് (31) നാടുകടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പെടെ അഞ്ചിലധികം കേസുകളിലെ പ്രതിയായ ഷമീർ അടുത്തയിടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കയറി ആക്രമണം നടത്തിയതിനാണ് അറസ്റ്റിലായത്. ഇതോടെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. ഒരു വർഷത്തേക്കാണ് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. 10 ദിവസത്തിനുള്ളിൽ രണ്ടുപേരെയാണ് കാപ്പ ചുമത്തി എരുമപ്പെട്ടി പൊലീസ് നാടുകടത്തിയത്. ഇയാളോടൊപ്പം കേസുകളിൽ കൂട്ടുപ്രതിയായ എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിലെ ഒറുവിൽ വീട്ടിൽ ശ്രീകാന്തിനെ ആഗസ്റ്റ് മൂന്നിന് നാടുകടത്തിയിരുന്നു. TCT ERMPT 3: പടം: പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ ഷമീർ (31)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
