Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 8:05 PM GMT Updated On
date_range 5 Aug 2022 8:05 PM GMTരാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനം അനുവദിക്കുന്നില്ല -കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
* ജന്‍റർ ന്യൂട്രൽ യൂനിഫോം വിഷയത്തിൽ സംസ്ഥാന സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുന്നു മലപ്പുറം: രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനം അനുവദിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നു. ഈ രീതി രാജ്യത്ത് ഒരു കാലത്തും ഉണ്ടായിട്ടില്ല. മലപ്പുറം കാരാത്തോട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധിയെ പോലുള്ള നേതാക്കളെയടക്കം വേട്ടയാടുകയാണ്. കോൺഗ്രസിനെ നശിപ്പിക്കാനാണ് ശ്രമം. അതിനെ എല്ലാ പ്രതിപക്ഷ പാർട്ടികളും എതിർക്കണം. സോണിയ ഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കത്തെഴുതിയിട്ടുണ്ട്. ഈ കത്ത് ലീഗ് എം.പിമാർ സോണിയ ഗാന്ധിക്ക് കൈമാറും. കോൺഗ്രസിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. പ്രതിപക്ഷ പാർട്ടികൾ യോജിച്ച് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ലീഗ് പിന്തുണക്കും. ജന്‍റർ ന്യൂട്രൽ യൂനിഫോം വിഷയത്തിൽ സംസ്ഥാന സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. അമിത പാശ്ചാത്യവത്കരണമാണിത്. ഇത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് ഇവിടുത്തെ സാമൂഹിക സാംസ്കാരിക രീതികൾ പരിശോധിക്കണം. പ്ലസ്ടുവിനും ഡിഗ്രിക്കും സീറ്റില്ലാതെ കുട്ടികൾ പ്രയാസപ്പെടുമ്പോൾ അതാണ് സർക്കാർ പരിഹരിക്കേണ്ടത്. സീറ്റ് വർധിപ്പിക്കുന്നതും വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതും ചർച്ച ചെയ്യുന്നതിന് പകരം ജന്‍റർ ന്യൂട്രാലിറ്റിയാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണക്കിറ്റ് നൽകുന്നത് നല്ലത് തന്നെ. പക്ഷേ, കേരളം കഴിഞ്ഞുപോകുന്നത് സർക്കാർ കിറ്റിലല്ല. സന്നദ്ധ സംഘടനകളുടെ സഹായം വളരെ വലുതാണ്. സർക്കാർ സഹായത്തേക്കാൾ ജനങ്ങളിലെത്തുന്നത് സന്നദ്ധ സംഘടനകളുടെ സേവനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story