Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മത്സ്യബന്ധനം: അപകട...

'മത്സ്യബന്ധനം: അപകട മുന്നറിയിപ്പ് നൽകുന്നതിൽ പരാജയം'

text_fields
bookmark_border
താനൂർ: കടലിൽ പോകരുതെന്ന മുന്നറിയിപ്പ്​ ഇറങ്ങും മുമ്പേ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവരെ തൊഴിലുപകരണങ്ങളോടെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിൽ അധികൃതർ പരാജയമാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കടൽ പ്രക്ഷുബ്ധമാകുമെന്നും അപകടം ഉണ്ടാകുമെന്നും മുൻകൂട്ടി അറിയാതെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട അമ്പതോളം വള്ളങ്ങളിലെ തൊഴിലാളികളെ യഥാസമയം വിവരങ്ങളറിയിക്കാതെയും നേവിയുടെയും കോസ്റ്റ് ഗാർഡിന്‍റെയും സഹായം ലഭ്യമാക്കാതെയും മരണത്തിലേക്ക്​ തള്ളിവിട്ടതിന്‍റെ ഫലമാണ് ചാവക്കാടുനിന്ന് മത്സ്യബന്ധനത്തിന്​ പോയ തിരുവനന്തപുരം പുല്ലുവിള സ്വദേശികൾക്ക് സംഭവിച്ച ദുരന്തം. താനൂരിൽനിന്ന്​ മത്സ്യബന്ധനത്തിന് പോയി തിരികെ കരയിലേക്ക് വരുംവഴി അപകടത്തിൽപ്പെട്ട ഖാലിദിന്‍റെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയെങ്കിലും തൊഴിൽ ഉപകരണങ്ങൾ സുരക്ഷിതമായി കരയിൽ എത്തിക്കുന്നതിൽ ഫിഷറീസ് വകുപ്പ് അനാസ്ഥയാണ് കാണിച്ച​തെന്ന് സംസ്ഥാന പ്രസിഡന്‍റ്​ ജാക്സൺ പൊള്ളയിലും സെക്രട്ടറി എം.പി. അബ്ദുൽ റാസിക്കും കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story