Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ വൻ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടിച്ചത് ആറ് കിലോ സ്വർണമിശ്രിതം

text_fields
bookmark_border
അഞ്ച് കോടിയോളം വില വരും കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 13 പേരിൽനിന്നായി അഞ്ച് കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ 'ഓപറേഷൻ ടൊർണാഡോ' എന്ന പേരിൽ 13 മണിക്കൂർ നീണ്ട പ്രത്യേക പരിശോധനയിൽ 9539.6 ഗ്രാം സ്വർണമിശ്രിതമാണ് കണ്ടെടുത്തത്. കൂടാതെ 24 കാരറ്റിന്‍റെ 214.9 ഗ്രാമും 18 കാരറ്റിന്‍റെ 260 ഗ്രാമും പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്‍റിവ് ഹെഡ് ക്വാർട്ടേഴ്സ് യൂനിറ്റും കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റിവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 10 പേരിൽനിന്നാണ് സ്വർണം പിടിച്ചത്. 30 ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രിവന്‍റിവ് കസ്റ്റംസ് സംഘം 10 പേരിൽനിന്നായി 6575.6 ഗ്രാമും എയർ കസ്റ്റംസ് ഇന്‍റലിജൻസ് യൂനിറ്റ് മൂന്ന് യാത്രക്കാരിൽനിന്നായി 2964 ഗ്രാം സ്വർണമിശ്രിതവുമാണ് കണ്ടെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ സമാനമായി നടത്തിയ സംയുക്ത പരിശോധനയിൽ 28 പേരിൽനിന്നായി 21 കിലോ സ്വർണം പിടിച്ചിരുന്നു. ജിദ്ദ, ദുബൈ, ഷാർജ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ, എയർ അറേബ്യ വിമാനങ്ങളിൽ എത്തിയവരിൽനിന്നാണ് സ്വർണം പിടിച്ചത്. 10 യാത്രക്കാരിൽനിന്ന് ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച മൂന്നര കോടി രൂപയുടെ സ്വർണമാണ് പ്രിവന്‍റിവ് സംഘം കണ്ടെത്തിയത്. കരിപ്പൂർ എയർ കസ്റ്റംസ് ഇന്‍റലിജൻസ് യൂനിറ്റ് ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ മഞ്ചേരി തോട്ടേക്കാട് താടികുന്നത്ത് വീട്ടിൽ പള്ളിയാളി മുസ്തഫയിൽനിന്ന് (42) 957 ഗ്രാം, മലപ്പുറം കൂട്ടിലങ്ങാടി തറമ്പൻ അബ്ദുൽ നാസറിൽനിന്ന് (38) 1165 ഗ്രാം, ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി തോട്ടശ്ശേരി നൗഷാദിൽനിന്ന് (39) 842 ഗ്രാം സ്വർണമിശ്രിതവുമാണ് കണ്ടെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story