Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:39 AM IST Updated On
date_range 4 Jun 2022 5:39 AM ISTനീലിയകുളം റോഡിന്‍റെ വളവ് നിവര്‍ത്താനാവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്ന് ഉടമകൾ
text_fieldsbookmark_border
തിരൂർ: പഴംകുളങ്ങരെ നീലിയകുളത്തിന് ചുറ്റും ഭിത്തി കെട്ടാനനുവദിക്കില്ലെന്നും കുളത്തിനരികിലൂടെയുള്ള റോഡിന്‍റെ വളവ് നിവര്‍ത്താനാവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്നും കുളത്തിന്‍റെ ഉടമസ്ഥരായ നരിക്കോടന്‍ കുഞ്ഞിമുഹമ്മദ്, സെയ്തലവി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കുളം നികത്താൻ അനുമതി നൽകാത്തവർ തന്നെയാണ് മാലിന്യം തള്ളുന്നതെന്നും നീലിയകുളം പൊതുകുളമല്ലെന്നും ഉടമകള്‍ പറഞ്ഞു. നീലിയകുളം ഭിത്തികെട്ടി സംരക്ഷിക്കാമെന്ന് തിരൂര്‍ നഗരസഭ ചെയര്‍പേഴ്സൻ എ.പി. നസീമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൊതുകുളമാണെന്ന് പ്രചാരണം നടത്തുന്നവര്‍ ഭൂമാഫിയക്കാരാണ്. സുരക്ഷാഭിത്തി കെട്ടുന്നത് ശാശ്വത പരിഹാരമാവില്ല. കുളത്തിനരികിലൂടെയുള്ള റോഡിന്‍റെ വളവ് നിവര്‍ത്തണം. ഇതിനാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ തങ്ങളൊരുക്കമാണന്നും ഇക്കാര്യം ഞായറാഴ്ച നടക്കുന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സനെ അറിയിക്കുമെന്നും ഭൂവുടമകൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story