Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:35 AM IST Updated On
date_range 31 May 2022 5:35 AM ISTപൊതുവഴി അടച്ച് അഞ്ച് കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി
text_fieldsbookmark_border
തിരൂർ: കാലങ്ങളായി ഉപയോഗിച്ചിരുന്നതും വ്യക്തമായ രേഖയുള്ളതുമായ പൊതുവഴി അയൽവാസി അടച്ച് അഞ്ച് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി. ചെറിയമുണ്ടം പഞ്ചായത്ത് 12ാം വാർഡ് വാണിയന്നൂർ ഹാജി ബസാറിലെ കുകപറമ്പിൽ പരേതനായ തടത്തിപറമ്പിൽ ബീരാൻ കുട്ടിയുടെ മകൻ ഷംസുദ്ദീൻ, പരേതനായ മേലമ്മൽ അലവി ഹാജിയുടെ മകൻ മുസ്തഫ ഹാജി, പൊതുപ്രവർത്തകനായ വൈലത്തൂർ സ്വദേശി പി.ടി. നൗഷാദലി, വി. ഷൗക്കത്തലി എന്നിവരാണ് വാർത്തസമ്മേളനത്തിൽ പരാതിയുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്ക് പരാതി നൽകിയതായും അവർ പറഞ്ഞു. അഞ്ച് വീട്ടുകാർക്കും രണ്ടുപേരുടെ കാലി ഭൂമിയിലേക്കും അവകാശപ്പെട്ട പൊതുവഴി അയൽവാസി കെട്ടിയടച്ച് കിണറും ബാത്ത്റൂമും രണ്ട് വീട്ടിലേക്കുള്ള ഗേറ്റും നിർമിച്ചിരിക്കുകയാണിപ്പോൾ. 1918ലെ രേഖയിൽ അടയാളപ്പെടുത്തിയ പൊതുവഴിയാണിത്. ആധാരത്തിൽ വ്യക്തമായി കാണിച്ച പൊതുവഴിക്ക് പകരം തന്റെ സ്ഥലത്ത് കൂടി മറ്റൊരു വഴി തുറന്ന് തരാമെന്ന് പറഞ്ഞാണ് അയൽവാസി കബളിപ്പിച്ച് പൊതുവഴി അടച്ചത്. കൽപകഞ്ചേരി പൊലീസിലും തിരൂർ ഡിവൈ.എസ്.പിക്കും രേഖാമൂലം പരാതിയായി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story