Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപിടിയിലായ കാബിൻ ക്രൂ...

പിടിയിലായ കാബിൻ ക്രൂ നേരത്തെ ആറു തവണ സ്വർണം കടത്തി

text_fields
bookmark_border
14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ കാബിൻ ക്രൂ നേരത്തെയും നിരവധി തവണ സ്വർണം കടത്തി. എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവായ ഡൽഹി സ്വദേശി നവനീത് സിങ്ങാണ് (28) നേരത്തെയും സ്വർണം കടത്തിയതായി മൊഴി നൽകിയത്. മുമ്പ് ആറു തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് ഇയാൾ കസ്റ്റംസിന് നൽകിയ മൊഴി. നാലരക്കോടി രൂപ വിലവരുന്ന എട്ടര കിലോ സ്വർണം മുമ്പ് കടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ കൂടുതൽ ഇയാൾ കടത്തിയിട്ടുണ്ടാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്. ദുബൈ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കാബിൻ ക്രൂവായ ഇയാളെ ബുധനാഴ്ചയാണ് സ്വർണം കടത്താനുള്ള ശ്രമത്തിനിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. 63.56 ലക്ഷത്തിന്റെ 1226 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നേരത്തെയും സ്വർണം കടത്തിയതായി ഇയാൾ സമ്മതിച്ചത്. എന്നാൽ, മൊഴി പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. വിമാനത്തിൽ സ്വർണവുമായി കയറുന്ന യാത്രികൻ മിശ്രിത രൂപത്തിലാക്കിയ സ്വർണം ടോയ്‌ലെറ്റിലാണ് ഒളിപ്പിക്കാറുള്ളത്. ഇവിടെ നിന്ന്​ സ്വർണമെടുത്ത്​ ധരിച്ച ഷൂവിനുള്ളിൽ ഒളിപ്പിക്കുകയാണ് പിടിയിലായ കാബിൻ ക്രൂവിന്റെ രീതി. കാബിൻ ക്രൂവിന് പരിശോധന കുറയുമെന്നതിനാൽ ഇത് മുതലെടുത്താണ് സ്വർണം കടത്തിയത്. കരിപ്പൂരിന് സമീപം താമസിക്കുന്ന ഇയാൾ കോഴിക്കോട് സ്വദേശിയുമായിട്ടാണ് ഇടപാടുകൾ നടത്താറുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടപാടുകൾക്കായി സംഘം പ്രത്യേക മൊബൈലും നൽകിയിട്ടുണ്ട്. കസ്റ്റംസ് മൊബൈൽ ഫോൺ പരിശോധിച്ചെങ്കിലും വാട്സ്ആപ്​ ചാറ്റുകൾ പൂർണമായും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഈ മെസ്സേജുകൾ റിക്കവർ ചെയ്യാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story