Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:44 AM IST Updated On
date_range 18 May 2022 5:44 AM ISTശ്രീനിവാസൻ വധം: അഗ്നരക്ഷാ ഓഫിസറെ കസ്റ്റഡിയിൽ വാങ്ങി
text_fieldsbookmark_border
പാലക്കാട്: ആർ.എസ്.എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അഗ്നിരക്ഷാ ഓഫിസർ കൊടുവായൂർ നവക്കോട് എം.ഇ.ബി മൻസിലിൽ ബി. ജിഷാദിനെ ചൊവ്വാഴ്ച അന്വേഷകസംഘം കസ്റ്റഡിയിൽ വാങ്ങി. കോങ്ങാട് അഗ്നിരക്ഷാ നിലയത്തിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ജിഷാദ് ജോലി വിന്യാസത്തിന്‍റെ ഭാഗമായി അടുത്തിടെയാണ് കോങ്ങാട് സ്റ്റേഷനിൽ എത്തിയത്. കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഉമ്മറിനെ അന്വേഷകസംഘം പട്ടാമ്പിയിലെത്തിച്ച് തെളിവെടുത്തു. ഇയാളുപയോഗിച്ച ബൈക്കും ഉപേക്ഷിച്ച വസ്ത്രങ്ങളും കണ്ടെത്തി. ഉമ്മറിന്‍റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. ആയുധങ്ങൾ കടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ ഞായറാഴ്ച പട്ടാമ്പിയിൽ നിന്ന് കണ്ടെത്തിയിരുന്നു. കാറുടമ നാസറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ 23 പേരാണ് അറസ്റ്റിലായത്. PKG BIN01 ശ്രീനിവാസൻ കൊലപാതകത്തിൽ പ്രതിയായ ഉമ്മറിനെ പട്ടാമ്പിയിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story