വിവാഹം കഴിക്കാൻ പോയവരെ അക്രമിച്ച സംഭവം: രണ്ടു പേർ കൂടി അറസ്റ്റിൽ
text_fieldsകൊയിലാണ്ടി: വിവാഹം കഴിക്കാൻ പോയവരെ തടഞ്ഞുനിർത്തി അക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രണയ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു കീഴരിയൂർ കണ്ണോത്ത് യു.പി.സ്കൂളിനു സമീപം അക്രമമുണ്ടായത്.
വധുവിെൻറ അമ്മാവൻ കീഴരിയൂർ കല്ലിൽ മൻസൂർ, സുഹൃത്ത് കാപ്പാട് സ്വദേശി തൻസീർ എന്നിവരാണ് പൊലീസിെൻറ പിടിയിലായത്. ഒളിവിലായവരെ സി.ഐ. സുഭാഷ് ബാബുവിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു അമ്മാവൻ കബീറിനെ ചൊവാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നടേരി സ്വദേശിയായ മുഹമ്മദ് സാലിഹും കീഴരിയൂര്‍ സ്വദേശിനിയുടെയും രജിസ്റ്റർ വിവാഹം മാസങ്ങള്‍ക്കു മുമ്പുകഴിഞ്ഞിരുന്നു.
പിന്നീട് യുവതിയുടെ രക്ഷിതാക്കളുടെ സമ്മത പ്രകാരം മതാചാരപ്രകാരം വിവാഹം നടത്താനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു വടിവാളും കമ്പിയും ഉപയോഗിച്ചുളള ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.