Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightകേരഫെഡ് തേങ്ങ സംഭരണം:...

കേരഫെഡ് തേങ്ങ സംഭരണം: മൂന്ന് മാസമായിട്ടും കർഷകർക്ക് പണം ലഭിച്ചില്ല

text_fields
bookmark_border
KERAFED
cancel

തിരുവമ്പാടി: കേരഫെഡ് പച്ചത്തേങ്ങ സംഭരണത്തിൽ കർഷകർക്ക് മൂന്നുമാസമായിട്ടും പണം ലഭിച്ചില്ല. ജില്ലയിലെ തിരഞ്ഞെടുത്ത കൃഷിഭവനുകൾ വഴിയാണ് പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. ജൂലൈ ആദ്യവാരത്തിൽ പച്ചത്തേങ്ങ നൽകിയ തിരുവമ്പാടി കൃഷിഭവന് കീഴിലെ കർഷകരാണ് ഇപ്പോഴും തേങ്ങയുടെ പണത്തിനായി കാത്തിരിക്കുന്നത്. കർഷകർക്ക് അക്കൗണ്ടുള്ള ബാങ്കുകൾ വഴിയാണ് തുക ലഭിച്ചിരുന്നത്.

ഒരുമാസംകൊണ്ട് ലഭിക്കേണ്ട തുകയാണ് മൂന്ന് മാസത്തോളം വൈകിയിരിക്കുന്നത്. വിലത്തകർച്ചയിൽ ഉൽപാദന ചെലവ് പോലും കിട്ടാത്ത കർഷകരാണ് സംഭരണ പണം ലഭിക്കാതെ ദുരിതത്തിലായത്. നാമമാത്രമായി നടത്തുന്ന നാളികേര സംഭരണം പ്രഹസനമാണെന്നാണ് കർഷകർ പറയുന്നത്.

ആഴ്ചയിൽ രണ്ടുദിവസം 10 ടൺ പച്ചത്തേങ്ങയാണ് ഒരു കൃഷിഭവനിൽ സംഭരിച്ചിരുന്നത്. നാളികേര വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് നാമമാത്രമായി കേരഫെഡ് തേങ്ങ സംഭരണം തുടങ്ങിയത്. തേങ്ങ നൽകുന്നതിന്റെ ഒരുമാസം മുമ്പ് അപേക്ഷ നൽകിയാണ് കർഷകർ സംഭരണ ഊഴത്തിനായി കാത്തിരുന്നത്. 10 ടൺ നാളികേരമെന്ന പരിധി കാരണം നൂറുകണക്കിന് കർഷകരാണ് സംഭരണ പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ പുറത്തായത്.

സെപ്റ്റംബർ ഒന്ന് മുതൽ കേരഫെഡിന് പകരം നാഫെഡ് തേങ്ങ സംഭരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി ഇ സമൃദ്ധി പോർട്ടലിൽ കർഷകർ രജിസ്റ്റർ ചെയ്യണം. വിലത്തകർച്ച കാരണം പ്രതിസന്ധിയിലായ കർഷകർക്കായി മുഴുവൻ കൃഷിഭവനുകളിലും നാളികേര സംഭരണത്തിന് സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KERAFEDFarmersKozhikode news
News Summary - Kerafed coconut procurement-Farmers have not received money even after three months
Next Story