Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2022 7:43 AM IST Updated On
date_range 19 Sept 2022 7:43 AM ISTനടപ്പാത യാഥാർഥ്യമായില്ല; കാൽനടയാത്ര ദുരിതം
text_fieldsbookmark_border
camera_alt
പീടികക്കണ്ടി-ഊഞ്ഞലം കണ്ടിതാഴം ഇടവഴി
നന്മണ്ട: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പീടികക്കണ്ടി-ഊഞ്ഞലം കണ്ടിതാഴം നടപ്പാത യാഥാർഥ്യമാവാത്തത് കാരണം കാൽനടയാത്ര ദുരിതം. കാലവർഷമായാൽ ഊഞ്ഞലം കണ്ടിതാഴം നിവാസികളും രാമല്ലൂരിലെ കുന്നോത്ത് ചാലിൽ നിവാസികളും ഈ ഇടവഴിയിലെ മലിനജലം ചവിട്ടി വേണം വീടുകളിലെത്താൻ. ഓരോ ഗ്രാമസഭയിലും നടപ്പാത പ്രധാന ആവശ്യമായി അവതരിപ്പിക്കും. എന്നാൽ, ഇന്നുവരെ ഒരു തീരുമാനത്തിലെത്താൻ അധികൃതർക്കായിട്ടില്ല.
പീടികക്കണ്ടി മുതൽ കുന്നോത്ത് ചാലിൽ വരെയുള്ള 25ഓളം കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ ഇടവഴിയെയാണ്. കുന്നോത്ത് ചാലിൽ പ്രദേശത്തുള്ളവർക്ക് നന്മണ്ടയിലേക്കും കൂളിപ്പൊയിലിലേക്കും വളരെ എളുപ്പത്തിലെത്താനുള്ള വഴിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

