Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്ക് മോഷണ...

ബൈക്ക് മോഷണ കേസുകളിലെ പ്രതി പിടിയിൽ

text_fields
bookmark_border
Arrested suspect
cancel
camera_alt

ഷഫീഖ്

കുന്ദമംഗലം: ബൈക്ക് മോഷണ കേസുകളിലെ പ്രതി പിടിയിൽ. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ബൈക്കുകൾ മോഷണം നടത്തിയ പുതിയങ്ങാടി സ്വദേശി കെ. ഷഫീഖാണ് (37) പിടിയിലായത്. എസ്.ഐ എ. നിധിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് ഡി.സി.പി അരുൺ കെ. പവിത്രന്റെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പിടികൂടിയത്.

കട്ടാങ്ങലിൽനിന്നും മറ്റും ബൈക്കുകൾ മോഷ്ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. ഷഫീഖിനെതിരെ എം.ഡി.എം.എ കൈവശം വെച്ചതിന് വയനാട് കൽപറ്റ പൊലീസ് സ്റ്റേഷനിലും കഞ്ചാവ് കൈവശം വെച്ചതിന് പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. കുട്ടിയെയും പൊലീസ് പിടികൂടി.

കുട്ടിയെ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. പിന്നീട് വാഹനങ്ങൾ പൊളിച്ച് വിൽക്കും. പ്രതിയുടെ വാടക ക്വാർട്ടേഴ്സിൽനിന്ന് വിവിധ വാഹനങ്ങളുടെ നമ്പർ പ്ലേറ്റും ബാറ്ററികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കിലോമീറ്ററുകളോളം സി.സി.ടി.വി കാമറകളും നിരവധി ഫോൺ നമ്പറുകളും പരിശോധിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BIke TheftArrestKozhikodeCrime
News Summary - Suspect in bike theft case
Next Story