Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട് നഗരം...

കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ സജീവം

text_fields
bookmark_border
gang rape
cancel


കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച പെൺവാണിഭ സംഘങ്ങൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ സ്ത്രീകളെ എത്തിച്ചതായി സൂചന. അടുത്തിടെ എം.പി റോഡിലെ ലോഡ്ജിൽനിന്ന് പീഡന ശ്രമത്തിനിടെ അസം സ്വദേശിനിയായ യുവതി കരഞ്ഞ് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പെൺവാണിഭ കേസിെൻറ അേന്വഷണത്തിലടക്കം ഇതര സംസ്ഥാനങ്ങളിൽനിന്ന് പ്രായപൂർത്തിയാവാത്തവരടക്കം സ്ത്രീകളെ വീട്ടുജോലി ഉൾപ്പെടെ വാഗ്ദാനം ചെയ്ത് എത്തിച്ചതിെൻറ വിവരങ്ങളാണ് അേന്വഷണ സംഘത്തിന് ലഭിച്ചത്. ഈ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ലോഡ്ജിെൻറ നടത്തിപ്പുകാരനടക്കം അഞ്ചോളം പേരാണ് അറസ്റ്റിലായത്. ബാക്കിയുള്ളവർ ഇപ്പോഴും ഒളിവിലുമാണ്.

മാസങ്ങൾക്കുമുമ്പാണ് ഈ സ്ത്രീയെ ഉയർന്ന വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് അസം സ്വദേശിയുടെ ഒത്താശയിൽ കേരളത്തിലെത്തിച്ചത്. യുവതിയെ താമസിപ്പിച്ച ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അസം സ്വദേശിനികളായ വേറെയും യുവതികളടക്കം ഏഴുപേർ പിടിയിലായെങ്കിലും തങ്ങൾ ലിവിങ് ടു ഗദർ ജീവിതം നയിക്കുന്നവരാണെന്നു പറഞ്ഞതോെട പൊലീസ് പിൻവാങ്ങുകയായിരുന്നു. സ്ത്രീകളെ എത്തിച്ച ഏജൻറുമാർ തന്നെയാണ് പിടിക്കപ്പെട്ടാൽ ലിവിങ് ടുഗദർ ജീവിതം എന്ന തന്ത്രം പയറ്റാൻ ഇവരെ പഠിപ്പിച്ചത് എന്നാണ് പൊലീസ് തെന്ന നൽകുന്ന സൂചന.

നേരത്തേ ചേവരമ്പലം, പുതിയറ, തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്നായി പിടിയിലായ പെൺവാണിഭ സംഘങ്ങളിലെല്ലാം ഇതര സംസ്ഥാനക്കാരായ സ്ത്രീകൾ ഉണ്ടായിരുന്നു. പലരും ഇരകളായതിനാൽ പൊലീസ് കേസിൽനിന്നൊഴിവാക്കി. എന്നാൽ സ്ത്രീകളെ കടത്തുന്ന സംഘങ്ങളിലേക്കുള്ള അന്വേഷണത്തിന് ഇവരിൽ പലരും വേണ്ടത്ര സഹകരിക്കാത്തതിനാൽ ഏജൻറുമാെര പിടികൂടാനും കഴിഞ്ഞില്ല. തൊണ്ടയാട് മുതരക്കാല വയലിലെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച പെണ്‍വാണിഭ സംഘത്തിലുണ്ടായിരുന്ന രണ്ടു യുവതികളിൽ ഒരാൾ െകാൽക്കത്ത സ്വദേശിനിയായിരുന്നു. ഇവരെയും ജോലി വാഗ്ദാനം ചെയ്താണ് കേരളത്തിലെത്തിച്ചത്.

ഈ കേസിലടക്കം പ്രതികളുടെ മൊബൈൽ ഫോൺ കാളുകളും വാട്സ്ആപ് ചാറ്റുകളും പരിശോധിച്ചതിൽ യുവതികളെ എത്തിക്കുന്നതിൽ ഇടനിലക്കാരായി ചില സ്ത്രീകളും പ്രവർത്തിച്ചതായി വിവരം ലഭിച്ചിരുന്നു.

തൊണ്ടയാട്ട് വാടകവീടെടുത്തത് നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ. നസീറാണെന്നും മഞ്ചേരി സ്വദേശിയും ഏറെക്കാലമായി മാങ്കാവിൽ താമസിക്കുകയും ചെയ്യുന്ന സീനത്താണ് ഇടപാടുകൾ നിയന്ത്രിക്കുകയും വിവിധയിടങ്ങളിലെ സ്ത്രീകളെയടക്കം ഇങ്ങോട്ടെത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തിയത്. നേരത്തേ കക്കാടംപൊയിലിലെ റിസോർട്ടിലേക്ക് പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ വാണിഭത്തിനെത്തിച്ച കര്‍ണാടക ചിക്കമഗളൂരു സ്വദേശിനി ഫര്‍സാനയും അറസ്റ്റിലായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sex racket
News Summary - sex racket active in Kozhikode
Next Story