തമിഴ്നാട് സ്വദേശിയുടെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച: കൂട്ടുപ്രതി പിടിയില്‍
text_fieldsരാമനാട്ടുകര: തമിഴ്നാട് സ്വദേശിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തിൽ കൂട്ടുപ്രതി പിടിയിൽ. കാക്കഞ്ചേരി ചേലേമ്പ്ര പേവുങ്ങൽ ഹൗസിൽ പി. അരുൺ രാജ് (23) ആണ് ഫറോക്ക് പൊലീസ് പിടികൂടിയത്.
തിരുച്ചിറപ്പള്ളി അറിയലൂര്‍ പനങ്ങൂര്‍ സ്വദേശി പ്രഭാകരെൻറ 90 രൂപയും ഫോണുമാണ് രണ്ടംഗ സംഘം കഴിഞ്ഞ ദിവസം രാത്രി കവര്‍ന്നത്. സംഭവത്തില്‍ പുല്ലിപ്പറമ്പ് സ്വദേശി മാമ്പേക്കാട്ട് വിജേഷിനെ (37) ചൊവ്വാഴ്ച രാത്രിതന്നെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാമനാട്ടുകര കെ.ടി.ഡി.സിക്ക് സമീപം ചൊവ്വാഴ്ച രാത്രി 7.30നാണ് സംഭവം.
മണ്ണുമാന്തി യന്ത്ര ഓപറേറ്ററായ പ്രഭാകരന് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. പിന്നാലെ എത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ പെട്ടെന്ന് പ്രഭാകരനെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിെവച്ചു. ഒപ്പമുണ്ടായ ആള് കീശയില്‍നിന്ന് പണവും മൊബൈൽ ഫോണും കൈക്കലാക്കി കടന്നു കളയുകയായിരുന്നു. പ്രഭാകരന് ബഹളം െവച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. എസ്.ഐ ഇ. ജയരാജെൻറ നേതൃത്വത്തില്‍ എത്തിയ പൊലീസ് പ്രതികളില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂട്ടുപ്രതിക്കായി പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതി വലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.