Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോട്ടുത്സവം @14ാം...

വോട്ടുത്സവം @14ാം നാൾ; പോർക്കളത്തിൽ ഡിജിറ്റലാരവം

text_fields
bookmark_border
വോട്ടുത്സവം @14ാം നാൾ; പോർക്കളത്തിൽ ഡിജിറ്റലാരവം
cancel

കോഴിക്കോട്: ബൂത്തിലേക്ക് പോകാൻ ഇനി 14 ദിനം േശഷിക്കെ നാട്ടിലെങ്ങും പോര് പാരമ്യത്തിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം തവണ വീടുകയറലിനൊരുങ്ങുകയാണ് സ്ഥാനാർഥികൾ. ആദ്യ റൗണ്ട്് ഏതാണ്ട് പൂർത്തിയായി. നാട്ടുമ്പുറങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസുകൾ സജീവമാണ്. കോവിഡ് ആയതിനാൽ സ്ഥാനാർഥിക്കൊപ്പം വലിയ സന്നാഹങ്ങളില്ല. സന്ദർശനേഫാേട്ടാകളും സ്ഥാനാർഥിയും വോട്ടർമാരും ഒരുമിച്ചുള്ള സെൽഫികളും വാട്സ് ആപ്പിൽ ഒഴുകുന്നുണ്ട്.

ഗ്രാഫിക്സ് ഉപയോഗിച്ചുള്ള പ്രചാരണമാണ് ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മത്സരം പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അവസാനഘട്ടത്തിലേക്കുള്ള ആപ്പുകളും തയാറാവുന്നുണ്ട്. ഇനി മൂർച്ചയുള്ള അനൗൺസ്മെൻറുകളുടെ ദിനങ്ങളാണ്. പൊതുയോഗങ്ങൾക്ക് വിലക്കുണ്ടെങ്കിലും പ്രസംഗങ്ങൾ റെക്കോഡ് ചെയ്ത് അനൗൺസ്മെൻറ് വാഹനത്തിൽ ജനങ്ങളിലെത്തിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. സ്ഥാനാർഥികളുടെ ഗൃഹസന്ദർശനങ്ങളൊന്നും ഇപ്പോൾ പണ്ടേപ്പോലെയല്ല. വേണ്ടപ്പെട്ടവരുെട വീടുകളിൽ സ്ഥാനാർഥികൾക്ക് ഭക്ഷണമടക്കം സ്വീകരണങ്ങൾ ഒരുക്കുന്നുണ്ട്. കോവിഡായതിനാൽ അകലം പാലിക്കണമെന്നാണ് ചട്ടമെങ്കിലും തഞ്ചം കിട്ടിയാൽ സ്ഥാനാർഥികൾ കോവിഡ് മറന്ന് വോട്ടർമാരുടെ അനുഗ്രഹം തേടുന്നുണ്ട്.

ചുവരെഴുത്തുകൾക്കൊന്നും കുറവില്ല. ഫ്ലക്സ് കുറവാണ്. അതേ സമയം പോസ്റ്ററുകൾ സിനിമാ സ്റ്റൈലിലാണ്. പല സ്ഥാനാർഥികളെയും പോസ്റ്ററിൽ കാണുന്ന പോലെയല്ല നേരിൽ കാണുേമ്പാൾ. അത്രക്ക് മേക്കപ്പിലായിരുന്നു ഫോേട്ടാഷൂട്ട്.

ഇനിയുള്ള ദിവസങ്ങൾ ഒന്നും നഷ്ടപ്പെടുത്താതെ നോക്കണം സ്ഥാനാർഥിക്ക്. കൃത്യമായി ഷെഡ്യൂൾ ചെയ്താണ് കാര്യങ്ങൾ നീക്കുന്നത്. ഏത് സോഷ്യൽ മീഡിയ ഉണ്ടെങ്കിലും വോട്ട് കിട്ടാൻ വീട്ടിൽപോയി നേരിട്ടഭ്യർഥിക്കണമെന്നാണ് സ്ഥാനാർഥികൾ പറയുന്നത്.

പോളിങ് സ്റ്റേഷനുകളിൽ കോവിഡ് പ്രോട്ടോകോൾ

എല്ലാ പോളിങ് സ്റ്റേഷനുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ല കലക്ടർ സാംബശിവറാവു അറിയിച്ചു. തലേദിവസം അണുവിമുക്തമാക്കും. സ്റ്റേഷനിൽ നാല് പോളിങ് ഉദ്യോഗസ്ഥരും ഒരു അറ്റൻഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാവുക. ബൂത്ത് ഏജൻറുമാരുടെ എണ്ണം പത്തിൽ കൂടാൻ പാടില്ല.

ഉദ്യോഗസ്ഥർ തലേദിവസം മുതൽ പോളിങ് സ്റ്റേഷനിൽ താമസിക്കും. പുറത്ത് വെള്ളം, സോപ്പ് എന്നിവയും അകത്ത് സാനിറ്റൈസറും ലഭ്യമാക്കും. ബൂത്തിന് മുന്നിൽ സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കാൻ പ്രത്യേകം അടയാളമിടും.

സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വരിയുണ്ടാകും. മറ്റുള്ളവർക്ക് പ്രത്യേക വരി നിർബന്ധമല്ല. സ്ലിപ് വിതരണത്തിന് രണ്ടുപേരിൽ കൂടാൻ പാടില്ല. ഇവ വിതരണം ചെയ്യുന്നവർ മാസ്ക്, കൈയ്യുറ എന്നിവ ധരിച്ചിരിക്കണം.

ജില്ലയിൽ 2,987 ബൂത്തുകൾ

ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് 2,987 ബൂത്തുകൾ. സാമൂഹിക അകലം പാലിച്ച് വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമാണൊരുക്കുന്നത്. വൈദ്യുതി, വെള്ളം, ടോയ്ലറ്റ്, പ്രായമായവർക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവയൊരുക്കിയിട്ടുണ്ട്. പാഴ്വസ്തുക്കൾ നിക്ഷേപിക്കാൻ പ്രത്യേകം ബാഗുകൾ സജ്ജമാക്കിയിട്ടുണ്ട് .

ഉദ്യോഗസ്ഥർക്ക് സാനിറ്റൈസറും എൻ 95 മാസ്ക്കും ഗ്ലൗസും നൽകുന്നുണ്ട്. പോളിങ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ചുമരുകളിലും പരിസരങ്ങളിലുമുള്ള പോസ്റ്ററുകളും ബോർഡുകളും നീക്കും. ഭിന്നശേഷിക്കാർക്ക് റാമ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
Next Story