എക്മോയിലൂടെ കോവിഡ് രോഗിക്ക് പുതുജീവന്‍
text_fieldsകോഴിക്കോട്: കോവിഡ് ബാധിച്ച് അതിഗുരുതരാവസ്ഥയിലായ 44 വയസ്സുകാരെൻറ ജീവന് എക്മോ ഉപയോഗിച്ച് തിരിച്ചു പിടിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലാണ് കേരളത്തിലാദ്യമായി എക്മോ ഉപയോഗിച്ച് കോവിഡ് രോഗിയുടെ ജീവന് രക്ഷപ്പെടുത്തിയത്.
കോവിഡ് ബാധിതനാവുകയും ന്യുമോണിയയിലേക്ക് മാറ്റപ്പെട്ട് അതിഗുരുതരാവസ്ഥയിലാവുകയും ചെയ്ത ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ സന്തോഷ് ആശുപത്രിയിൽ എത്തിയത്. നഴ്സുകൂടിയായ സന്തോഷിെൻറ ഭാര്യയുടെ സമ്മതപ്രകാരമാണ് സന്തോഷിനെ എക്മോയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തിെൻറ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ കൃത്രിമ മാര്‍ഗത്തിലേക്ക് മാറ്റി സ്ഥാപിച്ച ശേഷം (എക്മോ യന്ത്രം) ന്യൂമോണിയ ബാധ ചെറുക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. 21 ദിവസം നീണ്ട പ്രയത്നത്തിനൊടുവിലാണ് സന്തോഷിെൻറ ജീവന് തിരിച്ചു പിടിക്കാന്‍ സാധിച്ചത്. ഈ സമയമത്രയും ശ്വാസകോശത്തിെൻറ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിർവഹിച്ചത് എക്മോ യന്ത്രമായിരുന്നു.
നേരത്തേ എക്മോ മെഷീന് കേരളത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കോവിഡ് ബാധിച്ച വ്യക്തിയില്‍ വിജയകരമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചത് ആദ്യ സംഭവമാണ്. പ്രായം കുറഞ്ഞവരുടെ ജീവന് രക്ഷിക്കുന്നതില്‍ എക്മോ നിര്‍ണായകമായി മാറുമെന്ന് ചികിത്സക്ക് നേതൃത്വം നല്കിയ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം തലവന്‍ ഡോ. ബി.എസ്. മഹേഷ് പറഞ്ഞു.
ഡോ. അനില്‍ ജോസിെൻറ നേതൃത്വത്തിെല കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗവും എച്ച്. ഗിരീഷിെൻറ നേതൃത്വത്തിലെ പെര്‍ഫ്യൂഷനിസ്റ്റ് സംഘവും നിര്‍ണായക പങ്ക് വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.