Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതേഞ്ഞിപ്പലത്ത് വൻ...

തേഞ്ഞിപ്പലത്ത് വൻ ലഹരിവേട്ട; പ്രതിയിൽനിന്ന് ആയുധങ്ങളും പിടികൂടി

text_fields
bookmark_border
തേഞ്ഞിപ്പലത്ത് വൻ ലഹരിവേട്ട; പ്രതിയിൽനിന്ന് ആയുധങ്ങളും പിടികൂടി
cancel
camera_alt

െക.വി. മുഹമ്മദ് മർജാൻ, പിടികൂടിയ മയക്കുമരുന്നും ആയുധങ്ങളും

പരപ്പനങ്ങാടി: തേഞ്ഞിപ്പലത്ത് മാരക ലഹരിശേഖരം പിടികൂടി. കഞ്ചാവ്, ഹഷീഷ് ഓയിൽ, ചരസ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ഫറോക്ക് കരുവൻതിരുത്തി സ്വദേശി െക.വി. മുഹമ്മദ് മർജാനാണ് (27) എക്സൈസ് പിടിയിലായത്.

ഇയാളിൽനിന്ന് കഞ്ചാവും 1.300 കിലോഗ്രാം ചരസും 75 ഗ്രാം ഹഷീഷ് ഓയിലും ഇരുതല മൂർച്ചയുള്ള വടിവാൾ, നെഞ്ചക്ക് തുടങ്ങിയവ പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മർജാൻ തേഞ്ഞിപ്പലം ഭാഗത്ത് ലഹരിവസ്തു വിതരണത്തിന് എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ് ഉൾപ്പെടെ ഷാഡോ ടീമും മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻറിവ് ഓഫിസർമാരായ പ്രജോഷ് കുമാർ, ബിജു, പ്രദീപ് കുമാർ, ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർ ടി. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, നിതിൻ, എ.പി. പ്രദീപ്, സാഗിഷ്, ഡ്രൈവർമാരായ ചന്ദ്രമോഹൻ, വിനോദ് കുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narcotic drug
News Summary - narcotic drug seized at Tenjipalam; The weapons were also recovered from the accused
Next Story