Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightനോക്കുകൂലി തർക്കം:...

നോക്കുകൂലി തർക്കം: യുവാവിനും തൊഴിലാളിക്കും മർദനമെന്ന്

text_fields
bookmark_border
നോക്കുകൂലി തർക്കം: യുവാവിനും തൊഴിലാളിക്കും മർദനമെന്ന്
cancel


കൊയിലാണ്ടി: നോക്കുകൂലി കൊടുക്കാത്തതിന് ചുമട്ടുതൊഴിലാളികൾ മർദിച്ചതായി യുവാവും ഇദ്ദേഹം മർദിച്ചതായി നഗരസഭ ബസ്സ്റ്റാൻഡിലെ ചുമട്ടുതൊഴിലാളി പരാതിപ്പെട്ടു. മർദനമേറ്റ ഏഴുകുടിക്കൽ തെക്കപുരയിൽ സനിൽകുമാറിനെ (38) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് സ്വകാര്യ ബസിൽ കൊടുത്തയച്ച സാധനത്തിന് സ്റ്റാൻഡിൽ വെച്ച് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടെന്നും പണം കോഴിക്കോട് കൊടുത്തു എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും സനിൽകുമാർ ആരോപിച്ചു. ഒടുവിൽ 30 രൂപ കൊടുത്തെങ്കിലും ആറോളം ചുമട്ടുതൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നുവെന്നും അദ്ദേഹം പരാതിപ്പെട്ടു. എന്നാൽ, ചുമട്ടുതൊഴിലാളി ഔട്ട് പോസ്റ്റിന് സമീപം ജോലി ചെയ്യുകയായിരുന്ന തൊഴിലാളി എൻ.വി. സേതുമാധവനെ യുവാവ് തള്ളിവീഴ്ത്തി പരിക്കേൽപിച്ചതായി ചുമട്ടുതൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റി അറിയിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disputeattack
News Summary - Youth and workers dispute
Next Story